പോക്സോ: മദ്റസാധ്യാപകന് 26 വർഷം തടവ്

തളിപ്പറമ്പ്: വിദ്യാർഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്റസാധ്യാപകന് 26 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി സ്വദേശി കെ.വി. മുഹമ്മദ് റാഫിയെയാണ് (35) ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

2017 ഒക്ടോബർ മുതൽ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്റസയിലെ അധ്യാപകനായ മുഹമ്മദ് റാഫി മദ്റസയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയെ നിരവധിതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

വളപട്ടണം എസ്.ഐയായിരുന്ന ഷാജി പട്ടേരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം. കൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 

Tags:    
News Summary - POCSO: Madrasa teacher jailed for 26 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.