കോഴിക്കോട്: ജാമ്യമില്ലാ വകുപ്പ് െപാലീസ് ദുരുപയോഗം ചെയ്യുകയാെണന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ ് ശ്രീധരൻ പിള്ള. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ 70 ഒാളം പേർക്ക് എതിരായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. കെ.സുരേന്ദ്രനെതിരെയും ഇതേ വകുപ്പാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് അനാവശ്യമാണ്. അത് പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
144 പ്രഖ്യാപിച്ചാൽ ഭക്തർക്ക് സംഘം േചർന്ന് വരാൻ സാധിക്കില്ല. നാലിൽ കുടുതൽ പേർ കൂട്ടം ചേരുന്നത് ഇതു പ്രകാരം നിരോധിച്ചിരിക്കുകയാണ്. അതിനർഥം ഭക്തർ ഇങ്ങോട്ട് വരേണ്ടതില്ല എന്നാണ്. എന്ത് അധികാരത്തിലാണ് പൊലീസ് ഭക്തരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് കഴിയുന്നതും അറസ്റ്റ് ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി തന്നെ പറഞ്ഞത്. 144 ലംഘിക്കാൻ അവകാശമുണ്ട്. ലംഘിച്ചാൽ പെറ്റിക്കേസാണ് ചാർജ് ചെയ്യേണ്ടത്, ജാമ്യമില്ലാ വകുപ്പല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ശബരമിലയിലെ സംഭവ വികാസങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്. ഇവിെട മനുഷ്യാവകാശങ്ങൾക്ക് വിലയില്ലാതായി. സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായി. കെ.പി ശശികലയെ തടഞ്ഞത് എന്തിനാണ്. ഇന്ന് അവരെ പോകാൻ അനുവദിച്ചല്ലോ. കഴിഞ്ഞ ദിവസം നടന്നത് നാടകമാെണന്ന് വ്യക്തമായില്ലേ എന്നും അദ്ദേഹം ചോദിച്ചു.
144 പ്രഖ്യാപിക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് മാത്രമാണ് അധികാരം. അവർ സർക്കാറിെൻറ ചട്ടുകമായി പ്രവർത്തിക്കേണ്ടവരല്ല. എന്നാൽ ശബരിമലയിൽ സംഭവിച്ചത് അതാണ്. ശബരമിലയിലെ സംഭവ വികാസങ്ങളിൽ ബി.ജെ.പി ശക്തമായി പ്രതിഷേധിക്കും. ഇതിെനതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.