കോഴിക്കോട്: കോയമ്പത്തൂരിൽ വച്ച് അറസ്റ്റിലായ ഉടനെ താനും രൂപേഷും അടങ്ങുന്ന പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി ജയിൽ മോചിതയായ പി.എ.ഷൈനയുടെ വെളിപ്പെടുത്തൽ. 17 കേസുകളിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് ആഗസ്റ്റ് 14 ന് ജയിൽ മോചിതയായ ഷൈന മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഇൗ വെളിപ്പെടുത്തൽ ഉള്ളത്. മാധ്യമം സീനിയർ സബ് എഡിറ്റർ പി.പി. പ്രശാന്തിനോടാണ് ഷൈന ജയിൽ മോചിതമായ ശേഷം ആദ്യമായി സംഭാഷണം നടത്തുന്നത്.
അഭിമുഖത്തിൽ പറയുന്നതിങ്ങനെ:
2015 മേയ് നാലിനാണ് ഞാനും രൂപേഷുമടങ്ങുന്ന സംഘം കോയമ്പത്തൂരിൽ അറസ്റ്റിലാവുന്നത്. രൂപേഷിെൻറ ചികിത്സാർഥം കോയമ്പത്തൂരിലേക്ക് പോയതാണ് ഞാൻ. കോയമ്പത്തൂർ കരുമതാംപെട്ടി എന്ന സ്ഥലത്ത് ഞാൻ, രൂപേഷ്, സുഹൃത്തുക്കളായ വീരമണി, കണ്ണൻ, അനൂപ് എന്നിവർ ചെറിയ കടയിലിരുന്ന് ചായകുടിക്കുകയായിരുന്നു. ആ സമയം ഒരു പഴയ വണ്ടി പെെട്ടന്ന് കടയുടെ മുമ്പിൽ വന്ന് നിർത്തി. അതിൽനിന്ന് അഞ്ചാറുപേർ ചാടിയിറങ്ങി. ഒരാൾ ചായക്കടയുടെ ഒരു ഭാഗത്തെ ഷട്ടറിട്ടു. സാധാരണക്കാരെപോലെ വേഷമിട്ട അവർ ഞങ്ങളെ വട്ടമിട്ട് നിന്നു. അവർ ആയുധധാരികളാണെന്ന് തോന്നി. ‘‘നിങ്ങൾ സാധനങ്ങളിൽ സ്പർശിക്കരുത്. നിങ്ങളാരാണെന്ന് ഞങ്ങൾക്കറിയാം’’ -അവരിലൊരാൾ പറഞ്ഞു.
ആ സംഘത്തിൽ വനിതകൾ ആരും ഉണ്ടായിരുന്നില്ല. വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ച എന്നെ അവർ എടുത്തുകയറ്റുകയായിരുന്നു. അവർ ആന്ധ്ര എസ്.ഐ.ബിക്കാരാണെന്ന് മനസ്സിലായി. കുറച്ചുപേർ ക്യൂ ബ്രാഞ്ച് പൊലീസ് സംഘത്തിലുള്ളവരായിരുന്നു. അവർ ക്യൂ ബ്രാഞ്ചുകാരെ ഇടക്കിടെ ബന്ധപ്പെടുന്നുണ്ടായിരുന്നു. വാഹനത്തിൽ വെച്ച് അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി ഞങ്ങളെ മറ്റൊരു വാഹനത്തിൽ കയറ്റാനും പിന്നീട് വകവരുത്തി ഏറ്റുമുട്ടൽ കൊലയാക്കി വരുത്തിത്തീർക്കാനുമാണ് പദ്ധതിയെന്ന്. രൂപേഷ് മുമ്പിലും ഞാനും കണ്ണൻ സഖാവുമായിരുന്നു പിന്നിൽ. ഏതോ ഒരു ബസ് സ്റ്റോപ്പിനടുത്ത സിഗ്നലിലെത്തി. രൂപേഷ് ആ വണ്ടിയുടെ ക്ലച്ചിൽ ചവിട്ടി. വണ്ടി നിന്നതോടെ പിന്നിലെ ഡോർ ഞങ്ങൾ ശക്തിയായി ഇടിച്ച് തുറന്നു. അവിടെ ബസ്സ്റ്റോപ്പിലുണ്ടായിരുന്നവരെ ഞങ്ങളുടെ അവസ്ഥ ബോധിപ്പിക്കണമായിരുന്നു. കണ്ണൻ ചാടിയിറങ്ങി. ഞാൻ വണ്ടിയുടെ ചില്ല് തുറന്ന് വിളിച്ചുപറഞ്ഞു ‘‘ഞങ്ങൾ ഉടൻ കൊല്ലപ്പെടും; വണ്ടിയുടെ ഫോട്ടോ എടുക്കൂ. ഞങ്ങളെ അറസ്റ്റ് ചെയ്തെന്ന് പത്രക്കാരെ അറിയിക്കൂ.’’ അവർ ഈ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല അവിടെ കുറെപ്പേർ ഉണ്ടായിരുന്നു. ഞങ്ങളെ വീണ്ടും വണ്ടിയിൽ കയറ്റി. അവർ വീണ്ടും ഫോണിൽ ആരെയോ ബന്ധപ്പെട്ട് സംഭവം ലീക്കായ വിവരം പറഞ്ഞു’’
തങ്ങളുടെ ഇൗ ഇടപെടലാണ് വ്യാജ ഏറ്റുമുട്ടലിൽ നിന്ന് രക്ഷിച്ചതെന്ന് ഷൈന പറയുന്നു. 17 കേസുകളാണ് നിക്കെതിരെയുള്ളതെന്നും 10 കേസുകൾ തമിഴ്നാട്ടിൽ നിന്നുള്ളതാണെന്നും ഷൈന പറയുന്നു.
‘‘ഞങ്ങളിൽനിന്ന് വിവിധ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അതിലേക്കുള്ള സിം കാർഡുകൾ ഓരോരുത്തരെ സമീപിച്ച് പ്രലോഭിപ്പിച്ച് വഞ്ചിച്ച് നേടിയെന്നുള്ള കേസുകളാണ് ഇതിലെ ഒൻപതെണ്ണം. ഒൻപത് കേസുകളിലുമുള്ള പരാതിക്കാർ പ്രധാന കേസിലെ സാക്ഷികളാണ്. കേസിൽ ഇവരുടെ മൊഴികൾ വായിച്ചാൽ മനസ്സിലാകും പൊലീസ് സമ്മർദത്തിൽ കെട്ടിച്ചമച്ചവയാണെന്ന്. കേരളത്തിൽ എനിക്കെതിരെ പാലക്കാടുള്ള സിം കാർഡ് കേസ് മാത്രമാണ് ഉള്ളത്. രാജ്യേദ്രാഹവും ഗൂഢാലോചനക്കുറ്റവുമാണ് (സെഡീഷൻ ആൻഡ് കോൺസ്പിരസി) മറ്റുള്ളവയിലുള്ളത്. പ്രധാന കേസായി പറയുന്ന ഒന്നിൽ ചാർജ് ഷീറ്റ് ഭേദഗതി ചെയ്ത് രാജ്യത്തിനെതിരെ യുദ്ധാഹ്വാനം നടത്തി (വേജിങ് വാർ എഗൈൻസ്റ്റ് സ്റ്റേറ്റ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കേസുകൾ യു.എ.പി.എ ( അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം ചുമത്തി.
ചുമത്തപ്പെട്ട എല്ലാ കേസുകളിലും ജാമ്യം കിട്ടി. ചില കേസുകളിൽ ചാർജ് ഷീറ്റ് കിട്ടാനുണ്ട്. പല കേസുകളിലും വക്കീലില്ല. സ്വന്തമായാണ് വാദിക്കുന്നത്. ചാർജ് ഷീറ്റുകളും ഡോക്യുമെൻറുകളും തമിഴിലാണ്. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ട് മാസങ്ങളും വർഷങ്ങളുമായി. ഇതുവരെ ലഭിച്ചില്ല. വക്കീൽ ഉള്ള കേസിലും കോടതി രേഖകൾ വിവിധ ഭാഷകളിലുള്ളതാണ്. അതും മൊഴിമാറ്റം ലഭിച്ച് കിട്ടിയിട്ടില്ല. പരമാവധി കേസ് നീട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്. ക്രിമിനൽ കേസ് രണ്ടുവർഷത്തിനുള്ളിൽ വിചാരണ നടത്തി വിധി പറയണമെന്നാണ് സുപ്രീംകോടതി ചട്ടം. ഞങ്ങളുടെ പല കേസുകളിലും മൂന്നര വർഷമായിട്ടും ചാർജ് െഫ്രയിം ചെയ്തിട്ടില്ല, ചില കേസുകളിൽ ചാർജ് ഷീറ്റ് പോലും കിട്ടിയിട്ടില്ല’’
-ഷൈന
അഭിമുഖത്തിെൻറ പൂർണ രൂപം ഇപ്പോൾ വിപണിയിലുള്ള മാധ്യമം ആഴ്ചപ്പതിപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.