തിരുവനന്തപുരം: അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവരൊഴികെ ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കാനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷത്തെ ജയിൽവാസം അനുഭവിച്ച തടവുകാരെ മോചിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പിെൻറ നിർദേശമാണ് അംഗീകരിച്ചത്.
പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, കുട്ടികൾക്കുനേരേ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവർ, മാനസിക വെല്ലുവിളികൾ നേരിടുന്നതിനെ തുടർന്ന് വീട്ടുകാർ ഏറ്റെടുക്കാൻ തയാറല്ലാത്തവർ, പുറത്തിറങ്ങിയാൽ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവർ എന്നിവരെ ഒഴിവാക്കിയുള്ള പട്ടികക്കാണ് അനുമതി.
ശിക്ഷ കാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിെൻറ ശിപാർശ. അവർക്കാകും ഈ തീരുമാനത്തിലൂടെ മോചനം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.