ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പിെൻറ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗ്രൂപ് ഹരിപ്പാട്ട് നടത്തിയ ക്രയവിക്രയങ്ങൾ സംബന്ധിച്ചും വിശദ പരിശോധന വേണം. ഹരിപ്പാട് മെഡിക്കല്‍ കോളജിനെക്കുറിച്ച് എൽ.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ശ്രീവത്സം ഗ്രൂപ്പിന് മെഡിക്കല്‍ കോളജുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷണത്തിൽ തെളിയും.
കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ച് മന്ത്രിസഭ ഉപസമിതിയുടെ അന്വേഷണം തുടരും. ശ്രീവത്സം ഗ്രൂപ് ഉടമയായ എം.കെ.ആർ.പിള്ളയുടെ പന്തളത്തെ വീട്ടിൽ നാഗാലാൻഡ് പൊലീസിെൻറ ട്രക്ക് ഇപ്പോഴും കിടക്കുന്നതായാണ് ചാനലുകളിൽനിന്ന് അറിയുന്നത്. ഇതേക്കുറിച്ചും അന്വേഷിക്കണം. ചാനൽ ചർച്ചകളിൽ ചിലർ സി.പി.െഎക്ക് എതിെര ഉന്നയിച്ച ആരോപവും അന്വേഷിക്കണം.
യു.ഡി.എഫ് സർക്കാറിലെ മുൻമന്ത്രിയുടെ പേരുപറയാതെ സി.പി.െഎ ആലപ്പുഴ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വിഷയത്തിൽ ആരോപണം ഉന്നയിച്ച വിവരം ശ്രദ്ധയിൽപെടുത്തിയപ്പോൾ പേര് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ടവരുടെ അവകാശമാണെന്നായിരുന്നു കാനത്തിെൻറ മറുപടി. മുഖ്യമന്ത്രിക്കും രജിസ്ട്രേഷൻ മന്ത്രിക്കും ജില്ല സെക്രട്ടറി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ നിവേദനം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണോ എന്ന ചോദ്യത്തിന് പാർട്ടി യോഗം ചേർന്നല്ല ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്നായിരുന്നു വിശദീകരണം.
ശ്രീവത്സം ഗ്രൂപ്പിെൻറ പ്രവർത്തനങ്ങളിൽ ദുരൂഹത ചൂണ്ടിക്കാണിച്ച് രണ്ടു വർഷം മുമ്പ് ആഭ്യന്തര വകുപ്പിന് ലഭിച്ച വിവരം ആരാണ് പൂഴ്ത്തിയതെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. അന്വേഷണപരിധിയിൽ അന്നത്തെ പൊലീസ് മേധാവികെളയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.