എടപ്പാള്‍: ശബരിമല നടയടക്കലുമായി ബന്ധപ്പെട്ട് യുവമോർച്ച പരിപാടിയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഒാർക്കുന്നില്ല. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അത് മാനിക്കുന്നു.
സ്റ്റാലിന് ശൈലിയിലൂടെ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങളെ വിശ്വാസസമൂഹം ചെറുത്ത് തോല്‍പ്പിക്കുമെന്ന് ശബരിമല സംരക്ഷണ യാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മാറാട്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ പിറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരന്. ആരാധന മനുഷ്യെൻറ മൗലിക അവകാശമാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.