കൊച്ചി: കരിങ്കൽ ക്വാറി ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സർക്കാർ നിലപാട് ചോദ്യം െചയ്ത് പരിസ്ഥിതിവാദികൾ സുപ്രീംകോടതിയിൽ. ക്വാറി ഉടമകൾക്ക് അനുകൂല നിലപാടിനെതിരെ പാലക്കാട് കൊന്നക്കൽ കടവ് നിവാസിയായ പരിസ്ഥിതി പ്രവർത്തകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരാണ് 2019ൽ ദേശീയ ഹരിത ൈട്രബ്യൂണലിന് പരാതി നൽകിയത്. ക്വാറികൾ സൃഷ്ടിക്കുന്ന അപകടങ്ങൾ വിശകലനം ചെയ്ത മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലം 200 മീറ്ററാക്കി നിശ്ചയിച്ച് 2020 ജൂണിൽ ഉത്തരവിട്ടത്.
2016ൽ പിണറായി സർക്കാർ വന്നതിനുശേഷം കെ.എം.എം.സി.ആർ ഭേദഗതിയിലൂടെ ദൂരപരിധി 100നിന്ന് 50 മീറ്ററായി ചുരുക്കിയിരുന്നു. ദേശീയ ഹരിത ൈട്രബ്യൂണലിെൻറ വിധിക്കെതിരെ ക്വാറി ഉടമകൾ ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ സർക്കാർ ക്വാറി ഉടമകൾക്കൊപ്പം നിലകൊണ്ടു. ൈട്രബ്യൂണൽ വിധി സിംഗിൾ െബഞ്ച് ആദ്യം സ്റ്റേ ചെയ്തു. തുടർന്ന് ക്വാറി ഉടമകളുടെ വാദം അംഗീകരിച്ച് കേസ് വീണ്ടും ഹരിത ൈട്രബ്യൂണലിെൻറ പരിഗണനക്ക് വിട്ടു.
സ്റ്റേ നിലനിന്നതിനാൽ 50 മീറ്റർ വരെ ദൂരമുള്ള ആയിരക്കണക്കിന് ക്വാറികൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകി. അവർ കണക്കില്ലാതെ പാറ പൊട്ടിച്ചു. എന്നാൽ, പുതിയ ക്വാറികൾക്കും 200 മീറ്റർ വ്യവസ്ഥ റദ്ദാക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം ഡിവിഷൻ െബഞ്ച് അംഗീകരിച്ചില്ല.
ദൂരപരിധി 50 മീറ്ററായി ചുരുക്കിയപ്പോഴും ഖനനത്തിന് സ്വീകരിക്കേണ്ട 14 കരുതലുകളെപറ്റി ഹൈകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ ഖനനരീതികൾ മാത്രമേ സ്വീകരിക്കാവൂവെന്നും നിർദേശിച്ചു. എന്നാൽ, ഇതടക്കം നിർദേശമൊന്നും പാലിക്കാതെയാണ് ഖനനം തുടർന്നത്.
പലസ്ഥലത്തും കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ഖനനം. ദൂരപരിധി കുറയുന്നതുവഴി ദുരിതത്തിൽ അകപ്പെടുന്നത് കുറച്ച് കുടുംബങ്ങൾ മാത്രമല്ല, പരിസ്ഥിതിനാശത്തിെൻറ ആഘാതം അനുഭവിക്കുന്ന മുഴുവൻ കേരളീയരുമാണ്. ക്വാറികളെ സംബന്ധിച്ച നിയമസഭ റിപ്പോർട്ടുകൾ കേരളത്തെ നടക്കുന്നതാണ്. അതുകൂടി ചൂണ്ടിക്കാണിച്ചാവും മലയും വനവും പുഴയും തിന്നുതീർക്കുന്ന ക്വാറികൾക്ക് ദൂരപരിധി വേണമെന്ന് സുപ്രീംകോടതിയിൽ വാദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.