തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. ഇടതുമുന്നണിയുടെ എം.വി. ശ്രേയാംസ്കുമാറും യു.ഡി.എഫിലെ ലാൽ വർഗീസ് കൽപകവാടിയുമാണ് വ്യാഴാഴ്ച റിേട്ടണിങ് ഒാഫിസർ കൂടിയായ നിയമസഭ സെക്രട്ടറി മുമ്പാകെ പത്രിക നൽകിയത്.
കോവിഡ് േപ്രാേട്ടാകോൾ പാലിച്ചായിരുന്നു പത്രികസമർപ്പണം. രണ്ട് സ്ഥാനാർഥികളുള്ളതിനാൽ വോെട്ടടുപ്പ് ആഗസ്റ്റ് 24ന് നടക്കും. പത്രികസമർപ്പണത്തിന് രാവിലെ 11.30 ഒാടെ എത്തിയ ശ്രേയാംസ്കുമാറിനൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, സി. ദിവാകരൻ എം.എൽ.എ, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരീസ് എന്നിവരും 12.30 ഒാടെ എത്തിയ ലാൽ വർഗീസ് കൽപകവാടിക്കൊപ്പം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എം.എൽ.എ എന്നിവരും ഉണ്ടായിരുന്നു. പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും.
ധനബിൽ പാസാക്കുന്നതിന് നിയമസഭസമ്മേളനം വിളിച്ചുചേർത്തിട്ടുള്ള ആഗസ്റ്റ് 24ന് തന്നെയാണ് രാജ്യസഭയിലേക്കുള്ള വോെട്ടടുപ്പും തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.