കാസർകോട്: കെ.എം. മാണിക്ക് യു.ഡി.എഫിലേക്ക് തിരിച്ചുവരാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണി യു.ഡി.എഫിെൻറ അവിഭാജ്യഘടകമാണ്. വെൻറിലേറ്ററിലുള്ള പാർട്ടിയാണെന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ അഭിപ്രായം യു.ഡി.എഫിനില്ല. കോൺഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ വി.എസ്. അച്യുതാനന്ദൻ സി.പി.എം ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് കാമ്പുള്ളതാണ്.
വി.എസിെൻറ അഭിപ്രായത്തിന് സംസ്ഥാനഘടകം എതിരുനിൽക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. കോടിയേരിയുടെ ഇന്ത്യാവിരുദ്ധ പ്രസ്താവന നിർത്തണം. കമ്യൂണിസ്റ്റുകാരനാണെങ്കിലും കോടിയേരി ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ഒാർക്കണം. സംസ്ഥാനത്ത് ഭരണം നിശ്ചലമായിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിലാണ്. ക്രമസമാധാനനില തകർന്നു. ഭരണം ഇല്ലാതായി. സമ്മേളനം കഴിയുന്നതുവരെ സെക്രേട്ടറിയറ്റ് പൂട്ടിയിടണമെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.