തൃശൂർ: െതരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിനിടെ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ആലത ്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ആശുപത്രി വിട്ടു. നാടായ കുന്ദമംഗലത്ത് എത്തി വോട്ട് ചെയ്യാൻ വിടുതൽ വാങ് ങുകയായിരുന്നു. ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തി തിരിച്ചെത്തും.
ആലത്തൂരിൽവെച്ച് പ്രചാരണം തീർത്ത് മടങ്ങുകയായിരുന്ന യു.ഡി.എഫ് സംഘത്തിന് നേരെ ഇടത് മുന്നണി പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് യു.ഡി.എഫ് ആരോപണം. അനിൽ അക്കര എം.എൽ.എക്കും പരിക്കേറ്റിരുന്നു. ആക്രമണം നടന്നപ്പോൾ പൊലീസ് നിസംഗത പാലിച്ചതായി പരാതി ഉയർന്നു. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമ്യയെയും അനിൽ അക്കരയെയും രാത്രിയാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
അതിനിടെ, യു.ഡി.എഫ് പ്രവര്‍ത്തകരുടെ കല്ലേറിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കല്ലെറിയുന്ന കോൺഗ്രസ് പ്രവർത്തകരോട് ‘ചതിക്കല്ലെടാ’ എന്ന് അനിൽ അക്കര എം.എൽ.എ അലറി വിളിക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്.
രമ്യയെ പി.ടി. തോമസ് എം.എൽ.എ, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, ഡി.സി.സി നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത് കുമാർ, ജിജോ കുരിയൻ എന്നിവർ സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.