തൃശൂർ: ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ച ബലാത്സംഗ കേസ് കെട്ടിച്ചമച്ചതാണെന്ന് മുരിയാട് എംപറർ ഇമ്മാനുവേൽ 'സിയോൺ' ആത്മീയ പ്രസ്ഥാനം വിട്ട് കത്തോലിക്ക സഭയിൽ ചേർന്നവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മയൂഖ ജോണിയും കുടുംബവും, എംപറർ ഇമ്മാനുവേൽ 'സിയോൺ' ആത്മീയ പ്രസ്ഥാനത്തിെൻറ സജീവ പ്രവർത്തകരായതിനാലാണ് പ്രസ്ഥാനം ഉപേക്ഷിച്ച കുറ്റാരോപിതനെതിരെ രംഗത്തുവന്നത്. ആരോപിതനെതിരെ കള്ളക്കേസുകൾ ചമച്ചതിെൻറയും പുറത്തുേപായവരെ കുടുക്കാനുള്ള ഗൂഢാലോചനയുടെയും വിഡിയോ, ഓഡിയോ ക്ലിപ്പുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രസ്ഥാനം വിട്ട് പുറത്തുവന്ന മുൻ ചെയർമാൻ ബിജു ഫിലിപ് പറഞ്ഞു.
പ്രസ്ഥാനം വിട്ടതിനെത്തുടർന്ന് വർഷങ്ങളായി വിവിധ കള്ളക്കേസുകളിൽ പലരെയും കുടുക്കിയിട്ടുണ്ട്. കള്ളപ്പരാതികൾ നൽകി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 2017ലും ഇക്കഴിഞ്ഞ ഏപ്രിൽ 19നും ആരോപണവിധേയൻ ആളൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന പെൺകുട്ടി ആരോപണവിധേയെൻറ മകനയച്ച വാട്സ്ആപ് ചാറ്റ് തന്നെ അദ്ദേഹത്തിെൻറ നിരപരാധിത്വം തെളിയിക്കുന്നതാണ്. ഇക്കാര്യം ആരോപണവിധേയൻ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. മാത്രമല്ല, വ്യാജ നമ്പറിൽനിന്ന് അശ്ലീലവും അസഭ്യവും ഭീഷണിയും വരുന്നതായും പരാതിപ്പെട്ടിരുന്നു.
മുൻ ചെയർമാൻ ബിജു ഫിലിപ്പിനെതിരെയും ഇതേ സംഘം വ്യാജപരാതി നൽകിയിരുന്നു. പ്രസ്ഥാനത്തിൽനിന്ന് പുറത്തുവന്ന സജു ഫ്രാൻസിസ് നൽകിയ ഓഡിേയാ ക്ലിപ്പുകളിൽനിന്ന് വ്യാജ ബലാത്സംഗ കേസ് കെട്ടിച്ചമച്ചതിെൻറ തെളിവ് കിട്ടിയിട്ടുണ്ട്. ഇതും പൊലീസിന് കൈമാറി. പീഡനാരോപണമുയർന്ന വ്യക്തിക്കെതിെര മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ തെളിവുകളും നൽകിയതായി എംപറർ ഇമ്മാനുവേൽ സിയോൺ പ്രസ്ഥാനത്തിെൻറ മുൻ ഭാരവാഹികളായ അഡ്വ. സിറിയക് വർഗീസ്, ഷാജൻ പയ്യപ്പിള്ളി, എം.ജി. ആൻറണി, എം.ജെ. അലക്സ്, പി.ജെ. രാജൻ, സാബു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.