കണ്ണൂർ: അർജുൻ ആയങ്കിയുമായുള്ള ബന്ധത്തിൻെ പേരിൽ ഡി.വൈ.എഫ്.ഐയിൽ നിന്ന് നടപടി നേരിട്ട സജേഷിനെതിരെ പാർട്ടിയും രംഗത്ത്. സജേഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സി.പി.എം അറിയിച്ചു. കരിപ്പൂരിൽ സ്വർണക്കടത്തിനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു.
ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സി.സജേഷ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്ന് ആരോപിച്ചാണ് സജേഷിനെതിരെ ഡി.വൈ.എഫ്.ഐ. സംഘടനക്ക് നിരക്കാത്ത പ്രവർത്തിയാണ് സജേഷിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാർട്ടിയിൽ ക്വേട്ടഷൻ സംഘങ്ങളുമായി ബന്ധപുലർത്തുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസം സി.പി.എം നൽകിയിരുന്നു. മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദനാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.