കണ്ണൂർ: പയ്യന്നൂർ കക്കംപാറ സ്വദേശിയായ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ സി.പി.എമ്മും ബി.ജെ.പിയും പ്രസ്താവനയുമായി രംഗത്ത്. കൊലയിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സി.പി.എമ്മിെൻറ വിശദീകരണം. എന്നാൽ, സി.പി.എമ്മിെൻറ ഉന്നതനേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് ബി.ജെ.പിയും ആരോപിച്ചു.
കൊലയുമായി ബന്ധമില്ലെന്ന് ജില്ല സി.പി.എം സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തെ അപലപിച്ച പാർട്ടി യഥാർഥ കുറ്റവാളികളെ കണ്ടെത്താനുള്ള സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സർവകക്ഷി സമാധാന യോഗത്തിനുശേഷം ജില്ലയിൽ പലസ്ഥലങ്ങളിലും ആർ.എസ്.എസിെൻറ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിട്ടും സംയമനം പാലിക്കുകയാണ് പാർട്ടി പ്രവർത്തകർ ചെയ്തതെന്ന് സി.പി.എം സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്ക് പാർട്ടി മുൻകൈയെടുത്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കൊലപാതകം ന്യായീകരിക്കാവുന്നതല്ല -പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ബിജുവിനെ വെട്ടിക്കൊന്നതിന് പിന്നിൽ സി.പി.എം ഉന്നത നേതൃത്വത്തിെൻറ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് ആരോപിച്ചു. കണ്ണൂർ ജില്ലയിൽ സംഘപ്രവർത്തകരെയും നേതാക്കളെയും വകവരുത്താൻ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ഗൂഢാലോചന നടക്കുന്നത് സംബന്ധിച്ച് പൊലീസ് ഉന്നതർക്കും വിവരം കിട്ടിയതാണ്. എന്നിട്ടും നടപടി സ്വീകരിക്കുന്നില്ല. സി.പി.എമ്മിെൻറ ബി ടീമാവുകയാണ് കണ്ണൂരിലെ പൊലീസ്. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ നടക്കുേമ്പാൾ ഇത്തരമൊരു കൊലപാതകം അരങ്ങേറിയത് ആക്രമണോത്സുകത തുറന്നു പ്രകടിപ്പിക്കാനാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.