ചേര്‍ത്തല: വയലാറിൽ ഉത്സത്തിനിടെ ആര്‍എസ്.എസുകാർ മർദിച്ചു കൊലപ്പെടുത്തിയ അനന്തു പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചു. പേക്ഷ, അനന്തുവിെൻറ വിജയം വീടിനെയും നാടിനെയും വീണ്ടും ദുഃഖസാന്ദ്രമാക്കി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന അനന്തു പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് ആർ.എസ്.എസുകാരുടെ ആക്രമണത്തിന് ഇരയായി മരിച്ചത്.
പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡ് കളപ്പുരക്കല്‍ നികര്‍ത്തില്‍ അശോകൻ -നിര്‍മല ദമ്പതികളുടെ മകനായ അനന്തു േകാമേഴ്‌സ് ബാച്ച് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച പ്ലസ് ടു ഫലം വന്നപ്പോള്‍ 65 ശതമാനം മാർക്കോടെ അനന്തു വിജയിച്ചു. കുടുംബത്തിെൻറ പ്രതീക്ഷയായിരുന്ന ഏക മകെൻറ ദാരുണ വേര്‍പാടില്‍ തകര്‍ന്ന മനസ്സുമായി കഴിയുന്ന മാതാപിതാക്കൾക്ക് വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും ദുഃഖം അണപൊട്ടി. സ്‌കൂളിലെ സഹപാഠികളുടെ അവസ്‌ഥയും സമാനമായി.
ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ പിന്തുടര്‍ന്നാണ് ആർ.എസ്.എസുകാർ കൊലപ്പെടുത്തിയത്. സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് നടത്തിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം ചോദ്യംചെയ്തതും ശാഖയില്‍ പോകുന്നത് നിര്‍ത്തിയതുമാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആർ.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 17 ആർ.എസ്.എസുകാരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ മുതിര്‍ന്നവര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.