പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്ച രാത്രി പ്രതിഷേധ സമരം നടത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തവരെ ഇന്ന് മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കും. അറസ്റ്റിലായ നൂറോളം പേരിൽ 70 പേർക്കെതിരെ സന്നിധാൻ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഇവർ മണിയാർ ക്യാമ്പിലാണുള്ളത്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. റാന്നി മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് തിരുവല്ല മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്നത്.
ഇവരുടെ വൈദ്യപരിശോധന പൂർത്തിയായി വരികയാണ്. അതേ സമയം ക്യാമ്പിന് പുറത്ത് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം തുടരുകയാണ്. അറസ്റ്റിലായവരെ വിട്ടയക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ.പത്മകുമാറിെൻറ മാന്നാറിലെ വസതിക്ക് മുമ്പിലും പ്രതിഷേധം നടന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളിലും പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം രാത്രി പൊലീസ് നിയന്ത്രണത്തിനെതിരെ നടപന്തലിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 10.15ഒാടെ നാമജപ പ്രതിഷേധം തുടങ്ങിയവർ നടയടച്ചു കഴിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇവർ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.