തൃശൂർ: ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍. കോയമ്പത്തൂരില്‍നിന്നാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രവീണ്‍ റാണ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തൃശൂര്‍ ഈസ്റ്റ് സി.ഐ ലാല്‍കുമാറും കമീഷണറുടെ സ്ക്വാഡുമാണ് പിടികൂടിയത്.
സേഫ് ആന്‍ഡ് സ്ട്രോങ് നിധി എന്ന പണമിടപാട് സ്ഥാപനം വഴി നൂറുകോടി രൂപ തട്ടിയെന്നാണ് പ്രവീണ്‍ റാണക്കെതിരായ കേസ്. നിലവിൽ 25ഓളം കേസുകളാണ് തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുള്ളത്. കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹായി റിയാസിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.