കക്കോടി: സാക്ഷരത പ്രേരകുമാർ കൂട്ടത്തോടെ രാജിവെക്കുന്നു. വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് മിക്ക ജില്ലകളിലും ഇവർ കളംവിടുന്നത്. 1998 മുതൽ തുടർവിദ്യാഭ്യാസ പദ്ധതിയുമായി പ്രവർത്തിച്ചുവരുന്ന 2,000ത്തിലേറെ പ്രേരകുമാരുണ്ട്. ഇവർക്ക് 12,000 രൂപ ശമ്പളമുണ്ടായിരുന്നത് 4,000ത്തോളമായി കുറഞ്ഞു. പുനർവിന്യാസവുംകൂടി വന്നതോടെ പലരും ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരായി. കോഴിക്കോട്ട് ജില്ല കോഒാഡിനേറ്റർ ഉൾപ്പെടെ എട്ടുപേർ രാജിവെച്ചു. പാലക്കാട് 10, മലപ്പുറത്തും കൊല്ലത്തും രണ്ട്, കണ്ണൂർ മൂന്ന്, തൃശൂരും വയനാട്ടിലും ഒാരോ പ്രേരകുമാരാണ് രാജിവെച്ചത്. പല ജില്ലകളിലും കൂടുതൽപേർ രാജിക്കൊരുങ്ങുന്നതായാണ് വിവരം. നാല്, ഏഴ്,10, പ്ലസ്വൺ ക്ലാസുകളുടെ തുല്യതക്കനുസൃതമായി ആളെ ചേർക്കുന്നതിെൻറ അടിസ്ഥാനത്തിേല വേതനം നൽകൂവെന്ന സർക്കാർ തീരുമാനമാണ് ഇവർക്ക് തിരിച്ചടിയായത്. നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാൻ സംസ്ഥാന സാക്ഷരത മിഷെൻറ നിർദേശപ്രകാരം പഞ്ചായത്താണ് നിയമനം നടത്തുന്നത്. ശമ്പളത്തിെൻറ 60 ശതമാനം സംസ്ഥാന സർക്കാറും 40 ശതമാനം പഞ്ചായത്ത് തനതുഫണ്ടിൽ നിന്നുമാണ് നൽകുന്നത്.
2017 ജനുവരിയിൽ പ്രേരകുമാർക്ക് ദിവസം 400 രൂപയും അസിസ്റ്റൻറ് പ്രേരകുമാർക്ക് 350 രൂപയും നോഡൽ പ്രേരകിന് 500 രൂപയും അസിസ്റ്റൻറ് നോഡൽ പ്രേരകിന് 400 രൂപയും ദിവസവേതനം നിശ്ചയിച്ച് മാസത്തിൽ 12000, 10500, 15000, 12000 എന്നിങ്ങനെയാണ് നൽകിയത്. മാർച്ച് മാസം വരെ വർധിപ്പിച്ച വേതനം കിട്ടിയെങ്കിലും പ്രവൃത്തിദിവസങ്ങൾ കണക്കാക്കി ദിവസ വേതന അടിസ്ഥാനത്തിൽ സാക്ഷരത മിഷൻ നേരിട്ട് നൽകുമെന്ന് പിന്നീട് ഉത്തരവിറങ്ങി. അവധി ദിവസങ്ങളിലെ വേതനം ഒഴിവാക്കി.
നാലാം തരം, ഏഴാം തരം തുല്യത പരീക്ഷക്ക് 50 പഠിതാക്കളെ ചേർക്കുന്നവർക്കു മാത്രമേ സംസ്ഥാന സർക്കാറിെൻറ വിഹിതമായ 60 ശതമാനം വേതനത്തിന് അർഹതയുള്ളൂവെന്നാണ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. ഇതുസംബന്ധിച്ച സാക്ഷ്യപത്രം നൽകുന്നവർക്കേ ജനുവരി മുതൽ ശമ്പളം നൽകൂവെന്ന തീരുമാനം വന്നതോടെ പ്രേരകുമാർ ശമ്പളം വാങ്ങാതെ ബഹിഷ്കരിച്ചു. എന്നാൽ, ശമ്പളം വാങ്ങുന്നില്ലെങ്കിൽ അനുവദിച്ച തുക തിരിച്ചടക്കണമെന്ന നിർദേശം വന്നതോടെ ശമ്പളം വാങ്ങാൻ നിർബന്ധിതരായി. പ്രേരകുമാരുടെ ജോലികളാകെട്ട മുറപോലെ ചെയ്യണമെന്നും നിഷ്കർഷിക്കുന്നുണ്ട്. സർക്കാറിെൻറ തന്നെ പരിസ്ഥിതി സാക്ഷരത, അക്ഷരലക്ഷം, ആദിവാസി സാക്ഷരത പ്രവർത്തനങ്ങളെല്ലാം പ്രേരകുമാരുടെ ചുമതലയാണ്. ഭാരിച്ച ജോലിയും കുറഞ്ഞവേതനവുമായി പ്രവൃത്തി തുടരാനാകില്ലെന്നാണ് ഇവർ പറയുന്നത്. തുടർച്ചയായി അഞ്ചുവർഷം കേന്ദ്ര-സംസ്ഥാന സ്കീമിൽ ജോലിചെയ്യുന്നവരെ ഏറ്റവും കുറഞ്ഞ ശമ്പളസ്കെയിലിൽ സ്ഥിരപ്പെടുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രേരകുമാരുടെ പ്രശ്നം പരിഹരിക്കാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും ദേശീയ സാക്ഷരതാ പ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.