സാലറി ചലഞ്ചിൽ ഭേദഗതി ഉത്തരവ്: സമ്മതപത്രം വാങ്ങിയേ പങ്കെടുപ്പിക്കാവൂ

തിരുവനന്തപുരം: വിസമ്മതപത്രം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സമ്മതപത്രം വാങ്ങിയ ശേഷമേ ജീവനക്കാരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാവൂ എന്ന് വ്യവസ്ഥ ചെയ്ത് ധനവകുപ്പിെൻറ ഭേദഗതി ഉത്തരവ്. വിസമ്മത പത്രം നൽകാത്തവരെല്ലാം സാലറി ചലഞ്ചിന് സന്നദ്ധരാണെന്ന മാനദണ്ഡം കോടതിവിധിയോടെ അപ്രസക്തമായ സഹചര്യത്തിലാണിത്.

ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്തവർ വിസമ്മതപത്രം നൽകണം എന്ന പഴയ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഓപ്ഷനോ വിസമ്മതപത്രമോ നൽകാതെ സാലറി ചലഞ്ചിൽ ഉൾപ്പെട്ടവരുടെ കാര്യത്തിലാണ് സർക്കാർ വെട്ടിലായത്. പഴയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ 11 ശതമാനം വരുന്ന ഈ വിഭാഗക്കാരിൽനിന്ന് ആദ്യഗഡു പിടിച്ചുതുടങ്ങിയിരുന്നു. ഇവരിൽനിന്ന് സമ്മതപത്രം വാങ്ങിയ ശേഷമേ ഇനി ബിൽ തയാറാക്കാനാകൂ.

ജീവനക്കാരുടെ ഒപ്പുവാങ്ങിയ ശേഷമാണ് സാലറി ചലഞ്ചിൽ പെങ്കടുപ്പിച്ചതെന്നും ഇതു സമ്മതപത്രത്തിന് തുല്യമാണെന്നുമാണ് ധനവകുപ്പുകേന്ദ്രങ്ങൾ പറയുന്നത്. ഗഡുക്കളായോ ആർജിത അവധി സറണ്ടറായോ അടക്കം ഓപ്ഷനായി തെരഞ്ഞെടുത്തവരുമുണ്ട്. ഈ ഓപ്ഷനുകളും സമ്മതപത്രത്തിന് തുല്യമായി പരിഗണിക്കും. 10 മാസത്തവണകളായി കിഴിവു ചെയ്തോ മറ്റു മാർഗങ്ങളിലൂടെ ഒറ്റത്തവണയായോ തുക നൽകാമെന്ന വ്യവസ്ഥ പുതിയ ഉത്തരവിൽ നിലനിർത്തിയിട്ടുണ്ട്. മുമ്പ് വിസമ്മതപത്രം നൽകി വിട്ടുനിന്നവർക്ക് സമ്മതപത്രം നൽകി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനും അവസരമുണ്ട്.

Tags:    
News Summary - Salary Challenge-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.