1987ൽ എറണാകുളം നിയോജക മണ്ഡലത്തിൽനിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചപ്പോഴുള്ള പ്രഫ. എം.കെ. സാനുവിെൻറ വോട്ട് അഭ്യർഥനക്കുറിപ്പ്

ഹൃദയംതൊട്ട് സാനു എഴുതി; ഫലമോ, ചരിത്രവിജയം

കൊച്ചി: 'അലംഭാവം അപരാധമായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തിൽ ചരിത്രത്തോടുള്ള കടമ നിറവേറ്റാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം'- 1987 മാർച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രചാരണാർഥം സ്വന്തം കൈപ്പടയിൽ പ്രഫ. എം.കെ. സാനു എഴുതിയ അഭ്യർഥനക്കുറിപ്പ് ജനം അക്ഷരാർഥത്തിൽ ഏറ്റെടുത്തു. ഇടതുപക്ഷത്തിന് ബാലികേറാമലയായിരുന്ന എറണാകുളത്ത് 10,000 വോട്ടിെൻറ ഭൂരിപക്ഷ‍ത്തിൽ ചരിത്രവിജയം നേടി മഹാരാജാസിെൻറ പ്രിയ അധ്യാപകൻ നിയമസഭയിലെത്തി. ആദ്യമായി എറണാകുളം നിയമസഭ മണ്ഡലത്തിൽനിന്ന് ജയിച്ച കോൺഗ്രസ് ഇതര സ്ഥാനാർഥിയായി അദ്ദേഹം മാറി. കാലമേറെ പിന്നിടുമ്പോഴും പഴക്കം ചെന്ന കടലാസിലെ വരികൾ മുഷിയാത്ത ഓർമകളായി അദ്ദേഹം പറയുന്നു.

മഹാരാജാസിൽനിന്ന് വിരമിച്ചശേഷം ഇടത് സ്വതന്ത്രനായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 'മൂല്യാധിഷ്ഠിതവും ആദർശാത്മകവുമായ രാഷ്ട്രീയ പ്രവർത്തനത്തിന് കളമൊരുക്കാൻ നിങ്ങളുടെ സഹായത്തിന് കഴിയു'മെന്ന് എഴുതിയ കുറിപ്പുകൾ അക്കാലത്ത് ഇടതുപക്ഷത്തിന് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ വരെ എത്തി. ധാർമികബോധത്താൽ പ്രേരിതമായ ഈ സംരംഭത്തിൽ തനിക്ക് ശക്തിപകരേണ്ടത് നിങ്ങളാണെന്ന വാക്കുകൾക്ക് വിജയം നൽകി വോട്ടർമാർ മറുപടി പറഞ്ഞു. സ്വന്തം കൈപ്പടയിൽ നിരവധി കത്തുകളാണ് ഇത്തരത്തിൽ തയാറാക്കിയത്. അതിൽ തെൻറ ചിഹ്നമായ മയിലിെൻറ ചിത്രവും വരച്ചുചേർത്തിരുന്നു.

വ്യക്തിബന്ധങ്ങൾ വിജയത്തിന് തുണയേകിയെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. തങ്ങൾക്ക് ഒരിക്കലും പ്രവേശിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷം വിചാരിച്ചിരുന്ന സ്ഥലത്ത് താൻ ഒറ്റക്ക് കയറിച്ചെന്നു. പല സാഹചര്യങ്ങളിൽ സഹായിച്ചിട്ടുള്ളവർ തനിക്കുവേണ്ടി പാർട്ടി വ്യത്യാസമില്ലാതെ പ്രചാരണത്തിന് വന്നു. ഒരുദിവസം 25 പ്രസംഗംവരെ നടത്തിയിരുെന്നന്നും അദ്ദേഹം പറഞ്ഞു. അതിലൊന്നും രാഷ്ട്രീയം പറയുകയോ വോട്ട് തരണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പകരം താൻ പ്രതിനിധാനം ചെയ്യുന്ന തത്ത്വം വിശദീകരിക്കുകയും അതിന് അനുകൂലമാകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയുമാണ് ചെയ്തത് -സാനു വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.