കൊച്ചി: അതിരുവിടുന്ന അക്രമങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലെ മലയാളി യുവത്വം ഒറ് റക്കെട്ടായി രംഗത്ത്. ‘സേവ് കേരള ഫ്രം ആർ.എസ്.എസ്’ (കേരളത്തെ ആർ.എസ്.എസിൽനിന്നും രക്ഷി ക്കൂ) എന്ന ഹാഷ്ടാഗ് കാമ്പയിനാണ് രണ്ടു ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേ സ്ബുക്ക് പോസ്റ്റിന് കീഴിലുൾെപ്പടെ തരംഗമായി പടരുന്നത്.
തിങ്കളാഴ്ച മോദി പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ ആയിരക്കണക്കിനാളുകൾ ഈ ഹാഷ്ടാഗ് എഴുതിയിട്ടു. ഒരേ കമൻറിൽ തന്നെ അസഖ്യം തവണയാണ് സേവ് കേരള ഫ്രം ആർ.എസ്.എസ് എന്ന വാചകമുള്ളത്. കേരളത്തെ സംഘ്പരിവാറിൽനിന്ന് രക്ഷിക്കൂ എന്നു തുടങ്ങി മലയാളത്തിലും അസഖ്യം പ്രതികരണങ്ങളുണ്ട്. മലയാളികളല്ലാത്തവർ സേവ് ഇന്ത്യ ഫ്രം ആർ.എസ്.എസ് എന്ന കമൻറുകളുമായി പിന്തുണയും പ്രഖ്യാപിച്ചു.
ഇതിനു തൊട്ടുമുമ്പ് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രൻ സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്സ് എന്ന ഹാഷ്ടാഗോടെ ഇട്ട പോസ്റ്റാണ് കാമ്പയിൻ തുടങ്ങാൻ കാരണമായത്. സുരേന്ദ്രെൻറ പോസ്റ്റിന് കീഴെ നിമിഷങ്ങൾക്കകം സേവ് കേരള ഫ്രം ആർ.എസ്.എസ് ഹാഷ്ടാഗുകൾ നിറഞ്ഞു, ഒപ്പം ലൈക്കിനുപകരം ബി.ജെ.പി നേതാവിെൻറ പ്രശസ്തമായ മെട്രോ പ്രവേശനത്തോടെ ‘കുമോജി’ എന്നപേരിലറിയപ്പെടാൻ തുടങ്ങിയ ‘ഹഹ’ റിയാക്ഷനും.
ഇതോടെ ട്രോളർമാരും പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. 60,000ത്തോളം ആളുകൾ പ്രതികരിച്ച ഈ പോസ്റ്റിന് 40,000ത്തിലേറേ പേർ ‘ഹഹ’ ആണ് നൽകിയിട്ടുള്ളത്. രണ്ടരലക്ഷത്തോളമുള്ള കമൻറുകളിൽ 90 ശതമാനവും സേവ് കേരള ഫ്രം ആർ.എസ്.എസും ഇതിെൻറ മറ്റു വകഭേദങ്ങളുമാണ്. കമൻറുകൾക്ക് പിന്നാലെ ട്രോളുകളിലും കെ. സുരേന്ദ്രെൻറ പോസ്റ്റിനെതിരെയുള്ള വികാരം നിറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.