മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം; കേന്ദ്രം മറുപടി നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ രിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മറുപടി നൽകാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം വേണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുപ്രകാരം കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 12ലേക്ക് ഹൈകോടതി മാറ്റി.

കേന്ദ്ര കമ്പനി കാര്യാലയത്തിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്നും ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസ് 77 ലക്ഷം രൂപ കടം നൽകിയതിൽ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ ഉപഹരജിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് പരിഗണിച്ചു. കടം നൽകിയതിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന്‍ ഏജൻസിയുടെ അന്വേഷണം വേണമെന്ന കാര്യത്തിൽ ഹരജിക്കാരൻ ഉറച്ചുനിന്നു.

ഇല്ലാത്ത സേവനത്തിന്‍റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോർപറേറ്റ്കാര്യ മന്ത്രാലയം കമ്പനി നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു.

എന്നാൽ, കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണത്തിന് ഏൽപിച്ചിട്ടുള്ളത്. കമ്പനി നിയമത്തിനുള്ളിൽ മാത്രമായി ഇത് ഒതുങ്ങുന്നതിനാൽ എസ്.എഫ്.ഐ.ഒ അന്വേഷണമാണ് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഉപഹരജിയും ഷോൺ നൽകിയിട്ടുണ്ട്.

ഉടമകളെ പ്രോസിക്യൂട്ട് ചെയ്യാനാകുംവിധം കമ്പനി പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - Serious Fraud Investigation in the Veena Vijayan case; The High Court is not satisfied with the Centre's non-response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.