വീട്ടില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ വിനീതിനും സന്തോഷ് വര്‍ക്കിക്കും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്

ഹ്രസ്വ ചിത്ര സംവിധായകൻ വിനീത്, രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ ട്രാൻസ്ജെൻഡറിന്റെ ബലാത്സംഗ പരാതി. സിനിമയിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആണ് പരാതി നൽകിയത്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ എത്തിയ ഇവർ തന്നെ വീട്ടിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോർട്ട് ഫിലിം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതിനിടെ, കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമ താരങ്ങൾ ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ​ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - sexual assault case against Five people complaint filed by transgender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.