വിൻസെൻറിെൻറ ജാമ്യാപേക്ഷ സെഷൻസ് കോടതിയും തള്ളി 

തിരുവനന്തപുരം: പീഡനക്കേസിൽ ജയിലിൽ കഴിയുന്ന കോവളം എം.എൽ.എ എം. വിൻസെൻറിെൻറ ജാമ്യാപേക്ഷ സെഷൻസ് കോടതിയും തള്ളി. സമൂഹത്തിൽ സ്വാധീനമുള്ളയാൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. ഹരിപാലാണ് ജാമ്യാപേക്ഷ നിരസിച്ചത്.

എം.എൽ.എ പോലുള്ള ഒരാൾ പീഡിപ്പിച്ചെന്ന് വീട്ടമ്മ വെറുതെപറയില്ല. പരാതിക്കാരിയുടെ ബന്ധുക്കളെ എം.എൽ.എയുടെ പാർട്ടി പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. എം.എൽ.എ വീട്ടമ്മയുമായി നടത്തിയ ഫോൺ സംഭാഷണത്തിെൻറ രേഖകൾ കേസിൽ തെളിവാണ്. എം.എൽ.എക്ക് സമാനമായ ജീവിതസാഹചര്യമല്ല ഇരയുടേത്. വീട്ടമ്മക്കെതിരെ വീണ്ടും ഭീഷണിയുണ്ടാകുമെന്ന് കോടതി ഭയക്കുന്നു. ഇരയുടെ രഹസ്യമൊഴി ഇനിയും എടുത്തിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താൽ ജാമ്യം പരിഗണിക്കാനാവില്ലെന്നും 13പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ജാമ്യംതേടി എം.എൽ.എ ഹൈകോടതിയെ സമീപിച്ചേക്കും. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജൂലൈ 22നാണ് എം. വിൻസെൻറിനെ ജയിലിലടച്ചത്. 

Tags:    
News Summary - Sexual Harassment Case Kovalam Mla M Vincent bail Court rejected -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT