സർക്കാർ വീഴ്ചകൾ മറയ്ക്കാൻ പ്രധാനമന്ത്രി സൈന്യത്തെ പരിചയാക്കുന്നെന്ന് ശശി തരൂർ എം.പി. സമൂഹമാധ്യമങ്ങളിലെ കുറിപ്പിലാണ് തരൂർ ഇങ്ങിനെ പറഞ്ഞത്. നരേന്ദ്ര മോദി തെൻറ അവസാനത്തെ മൻ കി ബാതിൽ പറഞ്ഞത് രാജ്യത്തിനുള്ളിൽ തന്നെ ഒരു യുദ്ധം നടക്കുന്നുണ്ടെന്നാണ്.
തന്നെ എതിർക്കുന്നവരെയും പ്രതിപക്ഷത്തേയും ലക്ഷ്യമിട്ടാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്. സർക്കാർ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികൾ ആക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. വിയോജിപ്പുകളെ രാജ്യദ്രോഹമാക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രവും വിജയിക്കില്ലെന്നും തരൂർ കുറിച്ചു.
‘അവസാനത്തെ മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത് ദേശീയ സുരക്ഷയെപറ്റി ചോദ്യം ഉന്നയിക്കുന്നവർ സൈന്യത്തിെൻറ ആത്മവീര്യം കെടുത്തുന്നെന്നാണ്. സൈന്യത്തെ കാലാകാലങ്ങളിൽ വിവിധ സർക്കാറുകൾ പരിഷ്കരിച്ചിട്ടുണ്ട്. നിലവിലെ സർക്കാർ, വീഴ്ചകളെ മറയ്ക്കാൻ സൈന്യെത്ത പരിചയാക്കുകയാണ്.
രാജ്യത്തിനുള്ളിൽ തന്നെ ഒരു യുദ്ധം നടക്കുന്നു’എന്ന പ്രസ്താവന പ്രതിപക്ഷത്തേയും വിമർശകരേയും ലക്ഷ്യമിട്ടുള്ളതാണ്. തന്നെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. വിയോജിപ്പുകളെ രാജ്യദ്രാഹമാക്കുന്ന ഒരു ജനാധിപത്യവും രക്ഷപ്പെടില്ല’-തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.