സുരക്ഷ സംഘത്തിൽ എസ്.ഐയും; മുഖ്യമന്ത്രിയുടെ വാദം തെറ്റ് 

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ വാദം തെറ്റ്;  കെവിൻ പി. ജോസഫിെൻറ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഗാന്ധിനഗർ എസ്.െഎ എം.എസ്. ഷിബു പിണറായി വിജയന് സുരക്ഷ ഒരുക്കിയ സംഘത്തിൽ അംഗമായിരുന്നെന്ന് രേഖ. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ സംഘത്തിലായിരുന്നു ഷിബുവിന് ഡ്യൂട്ടി. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിലാണ്  ഷിബു ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. 

തെൻറ സുരക്ഷക്ക് എസ്.െഎ വേണ്ടെന്നും അതിനു പ്രത്യേകസംഘമുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട്  പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെവിെൻറ മരണവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി.  ഇതിനുപിന്നാലെയാണ് എസ്.ഐ ഷിബു, മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്തുവന്നത്. 

പ്രണയവിവാഹം കഴിച്ചതിന് വധുവിെൻറ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിെൻറ മരണവുമായി ബന്ധപ്പെട്ടാണ് എസ്.െഎ ഷിബുവിനെ സസ്പെൻഡ് ചെയ്തത്. ഭർത്താവിനെ തട്ടിക്കൊണ്ടുപോയത് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയ കെവിെൻറ ഭാര്യ നീനുവിനെ എസ്.ഐ ഷിബു അവഗണിച്ചതായി ആക്ഷേപമുയർന്നിരുന്നു. എസ്.െഎ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ശക്തമാണ്. 
 

Tags:    
News Summary - SI Belongs in Pinarayi's Security Officer-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.