കൊല്ലം: കൊട്ടാരക്കര സബ് ജയിലിൽനിന്ന് കണ്ണൂർ കോടതിയിലേക്ക് കൊണ്ടുപോകവെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കാൻ സ്വാതന്ത്യം നൽകിയതിെൻറ പേരിൽ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം എ.ആർ ക്യാമ്പിലെ റിസർവ് ഇൻസ്പെക്ടർ വിക്രമൻ നായരെയാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സസ്പെൻഡ് ചെയ്തത്.
പ്രതികളുമായി പോകുമ്പോൾ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ്, പൊലീസ് സ്റ്റേഷൻ, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ മാത്രമെ വിശ്രമം അനുവദിക്കാവൂ എന്നാണ് ചട്ടം. പാർട്ടി പ്രവർത്തകരുമായും മാധ്യമങ്ങളുമായും സംസാരിക്കാൻ അനുവദിക്കരുതെന്നും നിർദേശമുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി സംസാരിക്കാൻ അധിക സമയം നൽകിയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.സുരേന്ദ്രന് അമിതസ്വാതന്ത്യം നൽകിയെന്ന്; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.