തിരുവനന്തപുരം: യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് നിയമസഭ സെക്രട്ടറിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാംഗം ജെബി മേത്തര്‍, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, നജീബ് കാന്തപുരം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.ബി. രാജേഷിന് പകരം എ.എൻ. ഷംസീറിനെയാണ് എൽ.ഡി.എഫ് സ്പീക്കർ സ്ഥാനത്തേക്ക് തീരുമാനിച്ചത്.
സഭയിലെ ഭൂരിപക്ഷം അനുസരിച്ച് ഷംസീർ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് മാത്രമായാണ് തിങ്കളാഴ്ച നിയമസഭ സമ്മേളനം ചേരുന്നത്.
ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കുന്നത്. 11ന് വൈകിട്ട് അഞ്ചുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. 12-ാം തിയതി രാവിലെ പത്തിനാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.