തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്ഫെക്ഷന് അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വരുന്നതിന് മുമ്പും ഇത് ശ്രദ്ധയില്‍പെട്ടതാണ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളെടുത്ത് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലെ ഇന്ഫക്ഷന് ഡിസീസ് ഡിപ്പാര്‍ട്ട്മെൻറും ശ്രദ്ധിക്കുന്നുണ്ട്.
ശനിയാഴ്ച നല്ലരീതിയില്‍ ഓക്സിജന്‍ ആശുപത്രികളില്‍ എത്തിക്കാനായി. ഒരു ഓക്സിജന്‍ ട്രെയിന്‍കൂടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ച വല്ലാര്‍പാടത്ത് എത്തും. കാലാവസ്ഥ പ്രശ്നം കാരണം ഓക്സിജന്‍ ലഭ്യതയില്‍ തടസ്സമുണ്ടാകാതെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്കി. യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്നും തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗവാഹകരായേക്കാമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികള്‍ക്കും രോഗം വരാം. പക്ഷേ, ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. അതിനാൽ കുട്ടികളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്. ആയുര്‍വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. അതിന് ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.