സംഘ്പരിവാറിെൻറയും അതിെൻറ ഉൗർജകേന്ദ്രമായ ആർ.എസ്.എസിെൻറയും സിദ്ധാന്തങ്ങളിൽ ‘വംശീയത’യും ‘വംശീയ മികവും’ പുതിയ കാര്യമല്ല. ആർ.എസ്.എസ്. എക്കാലവും വംശീയ ശുദ്ധിയെക്കുറിച്ച് ഉൗറ്റം കൊണ്ടത് ഫാഷിസ്റ്റുകളിൽ നിന്നുമാണ്. നേർക്കുനേർ ഉള്ള സംസാരങ്ങളിലെല്ലാം വംശീയ മികവിനെക്കുറിച്ചുള്ള വാദങ്ങൾ ലജ്ജയില്ലാതെ ആർ.എസ്.എസ് മനസുള്ളവർ നിരത്തുന്നവർ കേട്ടിട്ടുണ്ട്.
തരംകിട്ടുേമ്പാൾ, അടക്കം പറഞ്ഞിരുന്ന ഇത്തരം കാര്യങ്ങൾ, തീവ്ര വലതുപക്ഷ, ഹിന്ദുത്വ രാഷ്ട്രീയ അന്തരീക്ഷം പാകപ്പെടുന്ന സാഹചര്യത്തിൽ പരസ്യമായി ചർച്ച ചെയ്തുതുടങ്ങാം എന്ന നിശ്ചയദാർഡ്യത്തിെൻറ പുറത്താകണം ആർ.എസ്.എസും അവരുടെ ആരോഗ്യ വിഭാഗമായ ‘ആരോഗ്യ ഭാരതി’യും ചേർന്ന് ‘നീളമുള്ളവരും വെളുത്തവരുമായ വംശത്തെ’ സൃഷ്ടിച്ചെടുക്കാനുള്ള പുറപ്പാട് തുടങ്ങിയത്.
ഏറ്റവും വലിയ ശാരീരിക പ്രയാസങ്ങളുള്ളവരെപ്പോലും എങ്ങനെ മുഖ്യധാര സമൂഹത്തിെൻറ ഭാഗമാക്കാം എന്ന് നാം ചർച്ച ചെയ്യുന്ന കാലത്ത്, ഭിന്ന ലൈംഗികതയുടെ ആഘോഷങ്ങൾ നടക്കുന്ന പരിസരങ്ങളിൽ, കറുപ്പും വെളുപ്പും തമ്മിലുള്ള അതിരുകൾ അലിഞ്ഞില്ലാതാകുന്ന രാഷ്ട്രീയ ബോധ വിസ്ഫോടനം നടക്കുേമ്പാഴാണ് ‘ലക്ഷണയുക്ത’ വർഗത്തെ സൃഷ്ടിക്കാനായി ആർ.എസ്.എസ്. ദമ്പതികളെ സമീപിക്കാനൊരുങ്ങുന്നത്.
ഇൗ നീക്കത്തിനും വ്യാപക പിന്തുണ രഹസ്യമായും പരസ്യമായും ലഭിച്ചേക്കാം. ഇതിനെ, ‘ജനിക്കാൻ പോകുന്ന കുട്ടിയുടെ നൻമക്ക്’ എന്ന പേരിൽ മധ്യവർഗം സമീപിക്കാനും സാധ്യതയുണ്ട്. ഒരു പക്ഷേ, ആർ.എസ്.എസ് വഴി ‘സാംസ്കാരിക സ്ഥാനക്കയറ്റം’ ആഗ്രഹിക്കുന്ന ഏറ്റവും താഴെക്കിടയിലുള്ള വിഭാഗം തന്നെയാകും ഇതോടൊപ്പം നിൽക്കുക.
ശ്രീകൃഷ്ണൻ നേരത്തെ ജനിച്ചത് നന്നായി. ആർ.എസ്.എസ്.പദ്ധതി വന്ന് വിജയം കണ്ട ശേഷമാണെങ്കിൽ, കാർമുകിൽ വർണൻ ഒരു അലമ്പ് സായിപ്പിെൻറ സ്കിൻ ടോണുമായി അലഞ്ഞു തീർന്നേനെ.
(എ.വി ഷെറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.