ശ്രീധരൻപിള്ള ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്

തിരുരവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആറ്റിങ്ങലിൽ നടത് തിയ വിവാദ പ്രസംഗത്തിൽ ചട്ടലംഘനം നടന്നതായി ബോധ്യമായെന്ന് ജില്ല വരണാധികാരി കൂടി യായ കലക്ടർ െക. വാസുകി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

അതിെൻറ അടിസ്ഥാനത്തിെല റിപ്പോർട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. തുടർനടപടികൾ തെരെഞ്ഞടുപ്പ് കമീഷനാണ് തീരുമാനിക്കുക.

ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുേരന്ദ്ര‍െൻറ പ്രകടനപത്രിക പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. മുസ്ലിം സമുദായത്തെക്കുറിച്ച പരാമർശമാണ് പരാതിക്ക് ആധാരം.

സംഭവം മതസ്പർധ വളർത്തുന്നതാണെന്ന് കണ്ടെത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നേമം നിയോജക മണ്ഡലത്തിൽ ഒരാളുടെ മക്കളായി 15ൽ അധികംപേർ വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്ന എൽ.ഡി.എഫി‍െൻറ പരാതി പരിശോധിച്ചു. അത് അപേക്ഷയിൽ വന്ന പിശകാെണന്ന് കണ്ടെത്തി തിരുത്തി.

Tags:    
News Summary - Sreedharan Pillai Election Commission-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.