സുധാകരനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; തെളിവുണ്ടെന്ന് പരാതിക്കാർ

കൊച്ചി: അനൂപ് 25 ലക്ഷം രൂപ മോൻസൺ മാവുങ്കലിന് കൈമാറിയത് കെ. സുധാകരൻ എം.പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണെന്ന പരാമർശത്തിൽ പരാതിക്കാരെല്ലാം ഉറച്ചുനിൽക്കുന്നതായി അവരിലൊരാളായ എം.ടി. ഷെമീർ.

വ്യാജമാണെങ്കിൽ സുധാകരൻ പരാതി കൊടുക്കട്ടെ. ജൂലൈ 27ന് മുഖ്യമന്ത്രിക്ക് പരാതി നൽകുമ്പോൾ അദ്ദേഹം കെ.പി.സി.സി അധ്യക്ഷനായിട്ടില്ല. മോൻസണുമായുള്ള ചർച്ചയിൽ അദ്ദേഹം ഉണ്ടായതിന് ശക്തമായ തെളിവുകളുണ്ട്. കഴിഞ്ഞദിവസങ്ങൾ പുറത്തുവന്ന വിഡിയോകളിലും ഓഡിയോകളിലുമെല്ലാം പല കോൺഗ്രസ് നേതാക്കളുടെയും പേരുകളുണ്ട്. എന്നാൽ, സാമ്പത്തിക ഇടപാടുകളിൽ ഇടപെട്ടത് സുധാകരനാണ്.

ഡി.ഐ.ജി സുരേന്ദ്രനെതിരെ ശക്തമായ തെളിവുകളുണ്ട്. പണം എവിടെപ്പോയെന്ന് അന്വേഷണത്തിലൂെട െതളിയിക്കണം. എല്ലാ പരാതിക്കാരുമായും ഇടപെട്ടതിൽ ഡി.ഐ.ജിയുണ്ട്. അദ്ദേഹം മോൻസണിെൻറ ബിനാമിയാണോയെന്ന കാര്യങ്ങളെല്ലാം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.

വെളിപ്പെടുത്തലുമായി മാംഗോ മെഡോസ്‌ ഉടമ 

കോട്ടയം: മോൻസൺ മാവുങ്കൽ കബളിപ്പിക്കാൻ ശ്രമിച്ചതായി മാംഗോ മെഡോസ്‌ അഗ്രികൾചറൽ പാർക്ക് ഉടമ എൻ.കെ. കുര്യെൻറ വെളിപ്പെടുത്തൽ.

പണം നിക്ഷേപിക്കാൻ താൽപര്യമുണ്ടെന്ന്‌ അറിയിച്ച്‌ 2012 ൽ സമീപിച്ച മോൺസൺ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായും ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ കുര്യൻ പറയുന്നു. എറണാകുളത്തെ സുഹൃത്ത് വഴിയാണ് മോൻസൺ ബന്ധപ്പെട്ടത്. സുഹൃത്തിനോട് മോന്‍സണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്വന്തം കാരവനിൽ സഞ്ചരിക്കുന്നയാളാണെന്നും ഭിക്ഷക്കാർക്ക് അഞ്ഞൂറിെൻറ നോട്ടുകളാണ് നൽകുന്നതെന്നുമാണ് പറഞ്ഞത്.

പിന്നീട് മെഴ്സിഡസ് കാറിൽ രണ്ട് സ്ത്രീകൾക്കൊപ്പം മോൻസൺ മാംഗോ മെഡോസിൽ നേരിട്ടെത്തി. ഇന്ത്യ മുഴുവൻ മാംഗോ മെഡോസ് വ്യാപിപ്പിക്കാമെന്ന് പറഞ്ഞ  മോൻസൺ ഇതിനായി എത്ര പണം വേണമെങ്കിലും മുടക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, സാമ്പത്തിക ഇടപാട് നടന്നിട്ടില്ലെന്നും കുര്യൻ പറഞ്ഞു.

Tags:    
News Summary - Stands firm in reference to Sudhakaran; Complainants that there is evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.