കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈകോടതി നോട്ടീസ്. വിവാദ ഭൂമിയിടപാടിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചാണ് നോട്ടീസ്. കർദിനാളിനു പുറമെ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റിയൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവർക്കും നോട്ടീസ് അയച്ചു.
വിഷയത്തിൽ ഹരജിയില്‍ സര്‍ക്കാരും നിലപാട് അറിയിക്കണം. ഇൗ മാസം 28 നകം ആലഞ്ചേരി വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
സഭക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് ഹൈകോടതിയെ സമീപിച്ചത്. ഭൂമിയിടപാടിൽ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഹരജി ഹൈകോടതി ഈ മാസം 28ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.