കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിെൻറ ജാമ്യം റദ്ദാക്കിയ നടപടി വളരെയധികം വേദനിപ്പിക്കുന്നതായി കേസിൽ ഒപ്പം പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കിയതിൽ സന്തോഷിക്കാനൊന്നുമില്ലെന്നും തെൻറ സഹോദരനാണ് ജയിലില്‍ പോയതെന്നും അലൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
'താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന് പണിസ്ഥലത്തും ഞാന്‍ കോളജിലുമായിരുന്നു. അന്ന് താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച സ്റ്റേഷനില്‍ ഒപ്പിടാന്‍വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിനുശേഷം പുറത്തുപോയി ഒരു മില്‍ക്കവിലും ഉന്നക്കായയും കഴിച്ചു. പതിവുപോലെ പൈസ അവന്‍തന്നെയാണ് കൊടുത്തത്.
ജയിലില്നിന്നിറങ്ങിയാലുള്ള സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍, പലരും മിണ്ടാതാകുമ്പോള്‍ തനിക്ക് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ പുറത്തും തന്നെ ചേർത്തുനിർത്തിയത് താഹയായിരുന്നു. എന്തും തുറന്നുപറയാന്‍ കഴിയുന്നത് അവനോടു മാത്രമായിരുന്നു. ഇതു ഭീകരമായിപ്പോയി. ഈ താല്ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന്' -അലൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.