ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി റിമാൻഡിൽ; ശാന്തയുടെ ആരോഗ്യനിലയിൽ പുരോഗതി

മലപ്പുറം: മലപ്പുറം കുടുംബകോടതി വളപ്പിൽ ഭാര്യാമാതാവിനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ച കെ.സി. ബൈജുമോനെ (35) മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച മകളോടൊപ്പം കോടതിയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിൽ നടപടിക്രമങ്ങൾക്കെത്തി മടങ്ങുമ്പോഴാണ് കാവനൂർ സ്വദേശി ശാന്തയെ ഇയാൾ ആക്രമിച്ചത്.

ബൈജുമോനെതിരെ കൊലപാതകശ്രമത്തിന് മലപ്പുറം പൊലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു. പ്രതിയെ ബുധനാഴ്ച കോടതി നടപടികൾക്കുശേഷം മഞ്ചേരി ജയിലിലേക്കാണ് മാറ്റിയത്. കുടുംബകോടതിയിൽനിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ പ്രതിയുടെ ഭാര്യയായ ദിൽഷയെ ഓട്ടോയിൽ പിന്തുടർന്ന് വണ്ടിയിടിപ്പിച്ച് പരിക്കേൽപിക്കുന്നത് കണ്ട് ഓടിവന്നപ്പോഴാണ് ശാന്തയെ വാഹനത്തിൽ ഒളിപ്പിച്ച വടിവാളെടുത്ത് ബൈജുമോൻ വെട്ടിയത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ശാന്ത കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ശാന്തയെ ശസ്ത്രക്രിയക്കുശേഷം ഐ.സി.യുവിലേക്ക് മാറ്റി. ശാന്തയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണംചെയ്തിട്ടുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - The accused in the case of assaulting his mother-in-law is on remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.