ക്രൂരമർദനത്തിനിരയായ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു

കോലഞ്ചേരി: ക്രൂര പീഡനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ കൂടെ ആശുപത്രിയിൽ കഴിയുകയായിരുന്ന അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മ ആശുപത്രിയുടെ ശുചി മുറിയിലും അമ്മൂമ്മയെ ഐ.സി.യുവിന് പുറത്തുമാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടത്.

കുട്ടിയുടെ ചികിത്സയിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതിനാൽ ആശുപത്രി അധികൃതർ ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അസ്വാഭാവികമായ പെരുമാറ്റം കണ്ടതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരാണ് സംഭവം കണ്ടത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അമ്മുമ്മയുടെ കൈ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു. അമിത രക്തസ്രാവം ഇല്ലാതിരുന്നതിനാൽ ഇരുവരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുട്ടി അപകടനില തരണം ചെയ്ത് വരികയാണ്.

News Summary - The child's mother and grandmother tried to commit suicide in Kolenchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.