രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ. എ.ഐ.സി.സി ജനറൽ െസക്രട്ടറി കെ.സി. വേണുഗോപാൽ സമീപം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് െഗഹ്‌ലോട്ട് അധ്യക്ഷനായ ഹൈകമാൻഡ് നിരീക്ഷകസംഘം സംസ്ഥാനത്തെത്തി. യു.ഡി.എഫിെല വിവിധ കക്ഷിനേതാക്കളുമായി ചർച്ച നടത്തും.
അത്താഴവിരുന്നിന്ശേഷം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യമാണ് പ്രധാനമായും ചർച്ചയായത്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിവിധ മത, സാമുദായ വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള വഴികളും നേതാക്കൾ വിലയിരുത്തി. കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർെക്കാപ്പം രാത്രി എട്ടോടെയാണ് അശോക് ഗെഹ്‌ലോട്ട് തലസ്ഥാനത്ത് എത്തിയത്.
നിരീക്ഷകസംഘത്തിലെ മറ്റംഗങ്ങളായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലീറോ എന്നിവർ വെള്ളിയാഴ്ച ഉച്ചയോടെ തലസ്ഥാനത്തെത്തിയിരുന്നു. ഇരുവരും കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമ്പത്തികപരാധീനത ഉൾപ്പെടെ കാര്യങ്ങൾ കെ.പി.സി.സിനേതൃത്വം ഹൈകമാൻഡ് സംഘത്തെ ധരിപ്പിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടി അധ്യക്ഷനായി ഹൈകമാൻഡ് നിയോഗിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ ആദ്യയോഗം ശനിയാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. തുടർന്ന് കെ.പി.സി.സി ഭാരവാഹിയോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.