കേരളത്തിൽ കാലവർഷം കനക്കും: ശരാശരിക്കും മുകളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ കുറയും.

തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്ത് വേനൽമഴ ദുർബലമായി തുടരുകയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 11 വരെ 23 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 66.6 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 51.5 മി.മീറ്ററാണ് ലഭിച്ചത്. നിലവിൽ പത്തനംതിട്ട ജില്ലയിൽ മാത്രമാണ് പ്രതീക്ഷിച്ചതിൽ കൂടുതൽ വേനൽമഴ ലഭിച്ചത്. . വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച പാലക്കാട് 38.1 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാനിക്കരയിൽ 38 ഡിഗ്രിയും രേഖപ്പെടുത്തി.

Tags:    
News Summary - This time in Kerala, the monsoon will be heavy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.