മുട്ടം (തൊടുപുഴ): എസ്റ്റേറ്റിലെ റബര്‍ മരത്തിന് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. മലങ്കര എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ മുട്ടം മലയാറ്റില്‍ ബിനുകുമാര്‍ (39) ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളില്‍ കഴിയുന്നത്. കഴുത്തില്‍ കുരുക്കിട്ട ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കൈയ്യില്‍ ലാമ്പുമായി നില്‍ക്കുന്ന ബിനുകുമാറിനെ അനുനയിപ്പിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും ശ്രമം തുടരുകയാണ്.
രോഗിയായ ഭാര്യയെ മറ്റൊരു ആശുപത്രിയില്‍ ചികിത്സിപ്പിക്കാന്‍ ആവശ്യമായ റിപ്പോര്‍ട്ട് മാനേജ്മെന്‍റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും തനിക്കെതിരെ കമ്പനി അധികൃതര്‍ പൊലീസില്‍ വ്യാജപരാതി നല്‍കിയ ശേഷം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചുമാണ് ബിനുകുമാറിന്‍െറ ആത്മഹത്യാ ഭീഷണി. എസ്റ്റേറ്റിന്‍െറ ഉന്നതാധികൃതര്‍ സ്ഥലത്തെത്താതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് ഇയാള്‍. സ്ഥലത്ത് വന്‍ ജനക്കൂട്ടമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.