ആലപ്പുഴ/പത്തനംതിട്ട: ചൊവ്വാഴ്ച വോട്ടുചെയ്യാനെത്തിയ മൂന്നു പേർ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട റാന്നി ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നാറാണംമൂഴി പുതുപ്പറമ്പിൽ മത്തായി (90), ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മഹാദേവികാട് കളത്തിപ്പറമ്പിൽ ബാലൻ (57), ആറാട്ടുപുഴ ചിങ്ങോലി ചേലിപ്പള്ളിൽ (പെല്ലത്ത് വടക്കതിൽ) പരേതനായ ഇബ്രാഹീം കുട്ടിയുടെ ഭാര്യ സുലേഖാ ബീവി (78)എന്നിവരാണ് മരിച്ചത്.
രാവിലെ ഏഴരയോടെ ഭാര്യ ഏലിയാമ്മക്കൊപ്പം ഇടമുറി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മത്തായി കുഴഞ്ഞുവീണത്. മക്കൾ: തോമസ് (യു.എസ്), റോസമ്മ, സൂസമ്മ, എൽസമ്മ, പരേതരായ ജോയി, രാജു. സംസ്കാരം പിന്നീട്.
മഹാദേവികാട് എസ്.എൻ.ഡി.പി.എച്ച്.എസിൽ വോട്ടുചെയ്യാൻ എത്തിയപ്പോഴായിരുന്നു ബാലൻ കുഴഞ്ഞു വീണത്. സംസ്കാരം പിന്നീട്. ഭാര്യ: സതി. മക്കൾ: ബിനു, പരേതയായ ബിനിത.
രാവിലെ 9.30ഓടെ ചെറുമകൻ അസ്ലമിനൊപ്പം ചിങ്ങോലി എട്ടാം വാർഡിലെ 67ാം നമ്പർ അംഗൻവാടി ബൂത്തിൽ എത്തിയ സുലേഖാ ബീവി വോട്ടുചെയ്യാൻ കസേരയിൽ കാത്തിരിക്കെ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം വൈകീട്ടോടെ വന്ദികപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: അബ്ദുറഹ്മാൻ, ജമീലാബീവി, ബഷീർകുട്ടി (ക്രൈംബ്രാഞ്ച് എസ്.ഐ, ആലപ്പുഴ), ഷാജഹാൻ (ഗവ. യു.പി സ്കൂൾ, കായംകുളം), താജുദ്ദീൻ. മരുമക്കൾ: റഷീദ, എം. ഹക്കീം, ഷാഹിദാബീവി, മൈമൂനത്ത്, സബീന, പരേതയായ ലൈലാബീവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.