തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞവർക്കെതിരെ നടപടി കടുപ്പിച്ച് റെയിൽവേ രംഗത്തെത്തിയതോടെ വെട്ടിലായി സി.പി.എം നേതാക്കൾ. ക്രിമിനൽകുറ്റത്തിനുപുറമെ ഉപരോധത്തെത്തുടര്‍ന്ന് റെയില്‍വേക്കുണ്ടായ സാമ്പത്തികനഷ്ടം ഈടാക്കാന്‍ സിവില്‍ കേസും നൽകാനുള്ള നീക്കത്തിലാണ് റെയിൽവേ. പ്രതികളിൽനിന്നുതന്നെ പണം ഇൗടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. അങ്ങനെയാണെങ്കിൽ വൻതുക തന്നെ നഷ്ടപരിഹാരമായി പ്രതികൾ കെട്ടിെവക്കേണ്ടി വരും.
തിരുവനന്തപുരത്ത് സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പെൻറയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവന്കുട്ടിയുെടയും നേതൃത്വത്തിലായിരുന്നു ട്രെയിൻ തടയൽ സമരം. തുടർന്ന് റെയിൽവേ ഗതാഗതം താളംതെറ്റി. ചില ട്രെയിനുകൾ ഭാഗികമായി സർവിസ് നിർത്തുകയും ചെയ്തു. ഇതുമൂലം റെയിൽേവക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
റിസര്‍വ് ചെയ്ത നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാര്‍ക്ക് പണം മടക്കിനല്‍കേണ്ടി വന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടുദിവസമായി തടഞ്ഞത്. നഷ്ടത്തിെൻറ വിശദാംശങ്ങള്‍ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുെന്നന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. ആയിരക്കണക്കിന് പേർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.