യു.ഡി.എഫ് 2016ലെ ദുരന്തം; ജനം അത് അവസാനിപ്പിച്ചു, പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ദിനത്തിൽ യു.ഡി.എഫ് നടത്തിയ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയും യു.ഡി.എഫും ഒരേ മ​നസോടെ സർക്കാറിനെ എതിർക്കുകയാണെന്ന് പിണറായി പറഞ്ഞു. നുണകൾ പടച്ചുവിടുക, അത് പല തവണ ആവർത്തിക്കുക ഇതാണ് ഇപ്പോൾ നടക്കുന്നത്. ചില വലതുപക്ഷ മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണെന്ന് പിണറായി പറഞ്ഞു.

നടപ്പാക്കാൻ പുറപ്പെട്ട പദ്ധതികൾക്ക് തുരങ്കം വെക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ച​തെന്നും പിണറായി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ എതിർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 2016ലെ ഏറ്റവും വലിയ ദുരന്തം യു.ഡി.എഫായിരുന്നു. ജനങ്ങൾ ആ ദുരന്തം അവസാനിപ്പിച്ചുവെന്നും പിണറായി പറഞ്ഞു.

2016 ലെ പെൻഷൻ കുടിശിക ബാക്കി വെച്ചവരാണ് എൽ.ഡി.എഫിനെ കുറ്റം പറയുന്നത്. എൽ.ഡി.എഫ് ആദ്യം തന്നെ ആ കുടിശിക തീർത്തു. ഒപ്പം പെൻഷൻ തുക ഉയർത്തുകയും ചെയ്തു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമോയെന്ന സംശയം ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഉണ്ടായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - UDF 2016 disaster; People have put an end to it, opposition is spreading lies - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.