മർകസ് ജൂബിലി: ലീഗിനൊപ്പം കോൺഗ്രസ് നേതൃത്വവും വിട്ടുനിന്നേക്കും

കോഴിക്കോട്: കാരന്തൂർ മർകസ് റൂബി ജൂബിലി സമ്മേളന പരിപാടികളിൽനിന്ന് മുസ്ലിം ലീഗിനൊപ്പം കോൺഗ്രസ് നേതാക്കളും വിട്ടുനിന്നേക്കും. കഴിഞ്ഞ നിയമസഭ  തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിെൻറ നിലപാടുകളാണ് ഇതിന് പ്രധാന കാരണം.  ഒപ്പം മുസ്ലിം ലീഗിെൻറ കടുത്ത സമ്മർദവും കൂടിയുള്ളതിനാൽ കോൺഗ്രസിെൻറ മുതിർന്ന  നേതാക്കൾ  പെങ്കടുക്കില്ലെന്നാണ് അറിയുന്നത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗും സുന്നി കാന്തപുരം വിഭാഗവും  കടുത്ത ശത്രുതയിലാണ്. മണ്ണാർക്കാട്ടും മഞ്ചേശ്വരത്തും ലീഗ് സ്ഥാനാർഥികളെ  തോൽപിക്കാൻ കാന്തപുരം വിഭാഗം പരസ്യമായി രംഗത്തിറങ്ങിയെന്നതാണ് ഇതിന് പ്രധാന  കാരണം. മണ്ണാർക്കാട്ട് ലീഗ് സ്ഥാനാർഥി എൻ. ഷംസുദ്ദീനെ തറപറ്റിക്കുമെന്ന് കാന്തപുരം  പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്താവെട്ട ലീഗ് സ്ഥാനാർഥി പി.ബി.  അബ്ദുൽ റസാഖിനെ തോൽപിക്കാൻ കാന്തപുരം വിഭാഗം ബി.ജെ.പിയെ  സഹായിച്ചുവെന്നാണ് ലീഗ് നേതൃത്വത്തിെൻറ ആരോപണം.  ഇതുസംബന്ധിച്ച് മുസ്ലിം ലീഗ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതുകയും  ചെയ്തിരുന്നു. ഒരേസമയം, കാന്തപുരം വിഭാഗം സി.പി.എമ്മിനും കാസർകോട് ബി.ജെ.പിക്കും  അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് ലീഗിെൻറ ആരോപണം. 

ലീഗും സുന്നി കാന്തപുരം വിഭാഗവും കടുത്ത ശത്രുതയിലായ സമയത്തും കോൺഗ്രസിലെ  ഒരുവിഭാഗത്തിെൻറ സഹായം കാന്തപുരത്തിന് ലഭിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ്  ആര്യാടൻ മുഹമ്മദ് കാന്തപുരത്തിെൻറ വേദികളിലെല്ലാം സ്ഥിരമായി എത്താറുമുണ്ട്.  എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി  ആര്യാടൻ ഷൗക്കത്തിന് കാന്തപുരം വിഭാഗത്തിെൻറ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ  പക്ഷം. ഇതുമൂലം കോൺഗ്രസിെൻറ ആര്യാടൻ വിഭാഗവും കാന്തപുരവുമായി  അകൽച്ചയിലാണിപ്പോൾ. 

നിയമസഭ തെരഞ്ഞെടുപ്പിൽ  സംസ്ഥാനത്തെ ഒറ്റ  മണ്ഡലത്തിൽപോലും യു.ഡി.എഫ് സ്ഥാനാർഥികളെ കാന്തപുരം വിഭാഗം  തുണച്ചിട്ടില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കെ.പി.സി.സിയും ഇത് ശരിവെക്കുന്നുണ്ട്. ഇതിനാൽതന്നെ  ജൂബിലി പരിപാടികളിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ  പേരുണ്ടെങ്കിലും ഇവരാരും പെങ്കടുക്കാനിടയില്ല. കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പെങ്കടുത്തതിെൻറ പേരിൽ  വിവാദത്തിലകപ്പെട്ട വഖഫ് ബോർഡ് ചെയർമാൻ റഷീദലി തങ്ങളെയും മർകസ് ജൂബിലിക്ക്  ക്ഷണിച്ചിരുന്നു. എന്നാൽ, ഹൈദരലി തങ്ങളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പെങ്കടുക്കാനാവൂ എന്നറിയിച്ച് അദ്ദേഹം ഒഴിഞ്ഞുമാറുകയാണത്രെ ഉണ്ടായത്. ലീഗ് നേതാക്കളിൽ ആരുടെ പേരും സമ്മേളന പരിപാടികളിൽ എവിടെയുമില്ല. ഇതിനെക്കുറിച്ച്  ചോദിച്ചപ്പോൾ അവരെ ക്ഷണിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാത്തതിനാലാണ്  പേരു ചേർക്കാത്തതെന്നാണ് കാന്തപുരം പറഞ്ഞത്.   

Tags:    
News Summary - UDF boycott Markaz meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.