തിരുവനന്തപുരം: എല്ലാ തർക്കങ്ങളും മാറ്റിവെച്ച് കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വിജ യത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും മുഖ്യമന്ത്രിക്കെതിരായ അക്രമണം ശക്തിപ്പ െടുത്താനും യു.ഡി.എഫ് യോഗത്തിൽ ധാരണ. കുട്ടനാട് വിജയിച്ചാൽ തുടർന്നുവരുന്ന മറ്റ് തെരഞ്ഞെടുപ്പുകളിൽ അത് നേട്ടമാകുമെന്ന െപാതുവിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിെൻറകൂടി അടിസ്ഥാനത്തിൽ ഘടകകക്ഷികൾക്കിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്താനും യോഗത്തിൽ ധാരണയായി.
ഇനിയൊരു തോൽവി കൂടി താങ്ങാനുള്ള ശക്തി മുന്നണിക്ക് ഇല്ലാത്തതിനാൽ കുട്ടനാടിെൻറ കാര്യത്തിൽ എല്ലാവരും വിട്ടുവീഴ്ച കാട്ടണമെന്ന് യോഗത്തിെൻറ തുടക്കത്തിൽതന്നെ കൺവീനർ െബന്നി ബഹനാൻ നിർേദശിച്ചു. ഇൗ നിർദേശം യോഗം െപാതുവെ സ്വീകരിച്ചു. യു.ഡി.എഫിനെ തോൽപ്പിക്കാനാകുന്നത് യു.ഡി.എഫിന് മാത്രമാണെന്ന് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി, ജയിപ്പിക്കാൻ കഴിയുന്നതും യു.ഡി.എഫിനാണെന്ന് വ്യക്തമാക്കി. അതിനാൽ ഇനി ജയിപ്പിക്കാനാവശ്യമായ തന്ത്രങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ നീട്ടിക്കൊണ്ടുപോകാതെ അതത് സമയം ചർച്ചചെയ്ത് പരിഹരിക്കണം. കേരള കോൺഗ്രസ് വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഉടൻ തീർക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. ഇൗ നിർേദശത്തോട് കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടെ യോജിച്ചു. തുടർന്നാണ് ഉഭയകക്ഷി ചർച്ചക്ക് ധാരണയായത്. കോൺഗ്രസിൽ തർക്കങ്ങളാണെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അറിയിച്ചു.
പ്രധാനമന്ത്രിക്കെതിരെ നടത്തുംപോലെതന്നെ മുഖ്യമന്ത്രിക്കെതിരെയും ശക്തമായ ആക്രമണം വേണമെന്ന കെ. മുരളീധരെൻറ നിർേദശവും യോഗം െപാതുവെ സ്വീകരിച്ചു.തുടർന്നാണ് സർക്കാറിനെതിരായ സമരം ശക്തിപ്പെടുത്താനും പൗരത്വവിഷയത്തിൽ സമരം വ്യാപിപ്പിക്കാനും ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.