തിരുവനന്തപുരം: മുന്നണി യോഗത്തിലെ ദീർഘമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഒടുവിൽ കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പിന്തുണക്കാൻ യു.ഡി.എഫ് തീരുമാനിച്ചു.
സമരത്തെ പിന്തുണക്കുന്നുവെന്ന് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എന്തും ചെയ്യാമെന്ന് പിണറായി വിജയൻ ധരിക്കുന്നുവെങ്കിൽ ശക്തമായി നേരിടുമെന്ന് പറഞ്ഞു. വളർന്നുവരുന്ന കർഷക, തൊഴിലാളി സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ല.
സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. ഇങ്ങനെ മുന്നോട്ടുപോയാൽ പിണറായിക്ക് ബുദ്ധദേവ് ഭട്ടാചാര്യയുടെ അനുഭവം ഉണ്ടാകും. കീഴാറ്റൂരിൽ സമരംചെയ്യുന്ന വയൽക്കിളികളുടെ ആവശ്യം സർക്കാർ പരിശോധിക്കണം. റോഡ് നിർമാണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ജനങ്ങൾക്ക് ഏറ്റവും കുറച്ച് മാത്രം ബുദ്ധിമുട്ടുണ്ടാകുന്ന പരിഹാരമാർഗം കണ്ടെത്തണം. സർക്കാർ ചർച്ചക്ക് ക്ഷണിച്ചാൽ ഇക്കാര്യത്തിൽ യു.ഡി.എഫ് നിർദേശം അറിയിക്കും.
വികസനത്തിന് യു.ഡി.എഫ് എതിരല്ല. പേക്ഷ, വികസനം കാരണം ബുദ്ധിമുട്ടുണ്ടാകുന്നവരുടെ ആശങ്ക പരിഹരിക്കാൻ സർക്കാറിന് ഉത്തവാദിത്തമുണ്ട്. കീഴാറ്റൂർ വിഷയത്തിൽ സർക്കാർ ഏകാധിപത്യവും ധിക്കാരവും ആണ് കാട്ടുന്നത്. ദേശീയപാതക്കായി ആയിരക്കണക്കിന് പൊലീസുകാരെ അണിനിരത്തി സർക്കാർ മലപ്പുറത്ത് നടത്തുന്ന സർേവ ജനങ്ങളിൽ ഭീതിപരത്തുകയാണ്. ഇത് അംഗീകരിക്കാനാവില്ല. 2013ൽ കേന്ദ്രം പാസാക്കിയ നിയമത്തിന് അനുസരിച്ചുള്ള നടപടിക്രമങ്ങൾ സർക്കാർ പൂർത്തീകരിക്കണം. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിെൻറ പേരിൽ കഴക്കൂട്ടം മുതൽ ചേർത്തല വരെയുള്ള പാതക്ക് സമീപമുള്ള ജനങ്ങളും ആശങ്കയിലാണ്. പൊലീസിനെ ഉപയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ സർക്കാർ അവസാനിപ്പിക്കണം. മലപ്പുറത്തും കീഴാറ്റൂരിലും സമരം ചെയ്യുന്നവരോട് ചർച്ചചെയ്യുന്നതിൽ സർക്കാർ ദുരഭിമാനം കാട്ടരുതെന്നും െചന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.