കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനത്തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരി പീഡനത്തിനിരയായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തുടനീളം ഇതുപോലെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണെന്നും പൊലീസ് നിർവീര്യമായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഒന്നര മാസം മുമ്പ്, ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം മേഖലയിൽ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനോ മറ്റോ ഒരു നടപടിയും ഉണ്ടായിട്ടില്ല. അന്നത്തെ സംഭവം ഉണ്ടായതിന് ശേഷം എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടായിട്ടില്ല.
ഇത്തരം ദാരുണമായി സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്. 94 വയസ്സുകാരനായ ഗ്രോവാസു മുദ്രാവാക്യം വിളിക്കാതിരിക്കാൻ വായ പൊത്തിപ്പിടിക്കുകയാണ് പൊലീസിന്‍റെ ജോലി. ജനങ്ങളുടെ മുന്നിൽ പൊലീസ് പരിഹാസ്യമാകുന്ന കാഴ്ചയാണ് -വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സുരക്ഷിതമായി വീട്ടിൽ പോലും കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അൻവർ സാദത്ത് എം.എൽ.എ വിമർശിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിയെ കുട്ടിയെ ആണ് എടുത്തുകൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.