കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. മതിലകം ബ്ലോക്കിന്റെ കീഴിലുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പി.ആർ വിഷ്ണുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് 11.45 ഓടെ കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ മുറിയിൽ വച്ചു 1,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിഷ്ണുവിനെ വിജിലൻസ് സംഘം കൈയോടെ അറസ്റ്റ്ചെയ്തത്.

കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ അംഗവും, പരാതിക്കാരനുമായ ഷഫീക്കിന്റെ വാർഡിൽപ്പെട്ട ഷഹർബാൻ എന്നയാൾക്ക് വീടിന്റെ അറ്റകുറ്റപണിക്കായി 2021-2022 സാമ്പത്തികവർഷത്തിൽ അനുവദിച്ച രണ്ടാം ഗഡു തുകയായ 25,000 രൂപ അനുവദിക്കുന്നതിന് പ്രോജക്ടിന്റെ നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു വ്യാഴാഴ്ച രാവിലെ സ്ഥല പരിശോധനക്ക് എത്തിയ സമയം പണം അനുവദിക്കണമെങ്കിൽ ഷഹർബാനോട് 1,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.

ഷഹർബാൻ ഈ വിവരം പഞ്ചായത്ത് അംഗത്തെ അറിയിച്ചു. തുടർന്ന് ഇന്നലെ ഉച്ചക്ക്ശേഷം ഷഫീക്ക് വില്ലേജ് എക്റ്റൻഷൻ ഓഫീസറെ ചെന്ന് കണ്ടപ്പോൾ 1,000 രൂപ കൈക്കൂലി വാങ്ങി നൽകാനും ആവശ്യപ്പെട്ടു.ഷഫീക്ക് ഈ വിവരം വിജിലൻസ്, തൃശൂർ യൂനിറ്റ് ഡി.വൈ.എസ്.പി ശ്രീ.ജിംപോളിനെ അറിയിച്ചു. അദ്ദേഹം കെണി ഒരുക്കിയാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു ഉത്തരവായി.

Tags:    
News Summary - village extension officer while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.