നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടി. ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി വർധിച്ചു.

തൃശൂർ പെരിങ്ങൽകുത്ത് -94.46, ഇടുക്കിയിലെ കല്ലാർകുട്ടി -98.09, മാട്ടുപ്പെട്ടി -97.48, ലോവർ പെരിയാർ -100, പത്തനംതിട്ട മൂഴിയാർ -68.71 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന സാഹചര്യമാണ്. നെയ്യാർ, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം തുടങ്ങിയ ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയർന്നു.

സംസ്ഥാനത്തെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമീഷൻ ജാഗ്രതാനിർദേശം നൽകി. ജലാശയ തീരത്തോടുചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം ക്രമീകരിച്ചു

തിരുവനന്തപുരം: മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉൽപാദനം ക്രമീകരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേർന്ന യോഗത്തിന്‍റെ നിർദേശ പ്രകാരമാണിത്.

മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉൽപാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും തുടർന്ന് മൂവാറ്റുപുഴ ആറിലേക്കുമാണ് എത്തുന്നത്. മൂവാറ്റുപുഴയിൽ കനത്തമഴ തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി പദ്ധതിയിലെ ഉൽപാദനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ 200 മെഗാവാട്ട് കുറവ് വരുത്തിയത്.  

Tags:    
News Summary - Water levels in rivers and dams are rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.