വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തോല്‍പെട്ടിയിലെ ടാക്സി ജീപ്പ് ഡ്രൈവര്‍ അരണപ്പാറ വാകേരി തോമസ് (ഷിമി -28) ആണ് മരിച്ചത്. ആന്‍റണിയുടെയും ലീലയുടെയും മകനാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ അരണപ്പാറ ചോലങ്ങാടി റോഡരികിലാണ് തോമസിന്‍െറ മൃതദേഹം കണ്ടത്തെിയത്. ഇതുവഴിയാണ് തോമസ് നിത്യവും പോകാറുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്നാണ് നിഗമനം. തല ആന ചവിട്ടി പരിക്കേല്‍പിച്ചനിലയിലായിരുന്നു. വയറിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വനപാലകരും പൊലീസും സ്ഥലത്തത്തെി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി തോല്‍പെട്ടി സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഭാര്യ: സതി. ഷിമിന മോള്‍, ആറുമാസം പ്രായമായ ആണ്‍കുട്ടി എന്നിവര്‍ മക്കളാണ്. സഹോദരന്‍: പൗലോസ്.

 

Tags:    
News Summary - wayanad elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.