വിക്കി തഗ്

വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ

പാലക്കാട്: ആയുധം കൈവശംവെച്ച കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങിയ വ്ലോഗർ വിക്കി തഗിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 2022ൽ പാലക്കാട് ചന്ദ്രനഗറില്‍ എക്‌സൈസ് സംഘത്തിന്‍റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്തഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയുമായി വിക്കിയെയും സുഹൃത്തും നിയമവിദ്യാർഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും പിടികൂടിയത്.

വാളയാറില്‍ പരിശോധനക്കിടെ നിര്‍ത്താതെപോയ കാര്‍ എക്സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്തതിനു പിന്നാലെ വിക്കി തഗ് ഓടിരക്ഷപ്പെട്ടു. പിന്നീട് പിടികൂടി. എന്നാൽ, ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

ആയുധം കൈവശംവെച്ച കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിച്ചിരുന്നു. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണുവാണ് വിക്കി തഗ് എന്ന പേരിൽ യൂട്യൂബ് ചാനലിൽ നിരവധി ആരാധകരെ നേടിയത്.

Tags:    
News Summary - wikky thug arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.