'താനൊക്കെ ഒരു തന്തയാണോടാ', സ്റ്റേഷനിൽ വിളിച്ചുവരുത്തി സി.ഐ തെറിവിളിച്ചു- മൂഫിയയുടെ പിതാവ്

ആലുവ: ഭർതൃ വീട്ടുകാർക്കെതിരെ ഒരു മാസം മുെമ്പ പരാതിനൽകിയെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും സി.ഐ തന്നെയും മകളെയും തെറിവിളിച്ചതായും ആത്മഹത്യ ചെയ്ത മൂഫിയ പർവീന്‍റെ പിതാവ്.

''ശാരീരികമായും മാനസികമായും വരന്‍റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നു. ഭർത്താവ് സുഹൈൽ പലപ്പോഴായി മോശമായി പെരുമാറിയപ്പോൾ കൗൺസിലിങ്ങിലൂടെ മാറ്റാമെന്ന് മോള് പറഞ്ഞതിനാലാണ് ബന്ധം തുടർന്നത്. പ്രണയ വിവാഹമായിരുന്നു ഇത്. കല്യാണം കഴിഞ്ഞതിനുപിന്നാലെ സ്ത്രീധനം ചോദിച്ച് പലതവണ അവർ വന്നു. പക്ഷേ, ഞങ്ങൾ കൊടുത്തിരുന്നില്ല. അക്രമം തുടർന്നപ്പോൾ ഗാഹിക പീഡന പരാതി നൽകി. പ്രശ്നം തീർക്കാൻ ആലുവ എസ്.ഐ വിളിച്ചതോടെയാണ് ഞാനും മോളും സ്റ്റേഷനിൽ എത്തിയത്. സി.ഐ മുറിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. തുടക്കംമുതലെ മോശമായാണ് അയാൾ പെരുമാറിയത്. താനൊക്കെ ഒരു തന്തയാണോടാ എന്ന് എന്നോട് ചോദിച്ചു. മോളെകുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതോടെ അവൾ സുഹൈലിന്‍റെ മുഖത്തടിച്ചു. പിന്നാലെ വരനും മാതാപിതാക്കളും ചേർന്ന് മോളെ അടിക്കാനും ഒരുങ്ങി. പൊലീസുകാർ ഇടപെട്ട് പിടിച്ചുവെച്ചു. പരാതിക്കാരായ ഞങ്ങളെ പൊലീസ് കേട്ടില്ല. ഒരു പ്രാദേശിക രാഷ്ട്രീയക്കാരനും അവർക്കൊപ്പമുണ്ടായിരുന്നു''- പിതാവ് കക്കാട്ട് ദിൽഷാദ് പറഞ്ഞു.

Also Read

നവവധു ആത്മഹത്യ ചെയ്ത സംഭവം; സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടി,
അന്വേഷണചുമതലയിൽ നിന്ന് മാറ്റി

ആലുവ: ഭർത്താവിനും ഭർതൃകുടുംബത്തിനും ആലുവ സി.ഐക്കുമെതിരെ കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ്. സി.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടിയുണ്ടാവുമെന്ന് ആലുവ റൂറൽ എസ്.പി കാർത്തിക് പറഞ്ഞു. ഡിവൈ എസ്.പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു. ഗാർഹിക പീഡന പരാതി അന്വേഷിക്കുന്നതിൽ നിന്നും സി.ഐയെ മാറ്റുകയും ചെയ്തു.

ആലുവ എടയപ്പുറത്ത് കക്കാട്ട് ദിൽഷാദിന്‍റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. 23 കാരിയായ മൂഫിയ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗാർഹി പീഡനത്തിന് തിങ്കളാഴ്ച ആലുവ െപാലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൂഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മൂഫിയയെ സി.ഐ ശാസിച്ചതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ.എൽ.ബി വിദ്യാർഥിയാണ് മൂഫിയ.

Also Read

ഭർത്താവിനും സി.ഐക്കുമെതിരെ  കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

ആലുവ: ഭർത്താവിനും ഭർതൃകുടുംബത്തിനും ആലുവ സി.ഐക്കുമെതിരെ കുറിപ്പെഴുതിവെച്ച് യുവതി ആത്മഹത്യ ചെയ്തു. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്‍റെ മകളും നിയമ വിദ്യാർഥിയുമായ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്.

ഭർത്താവ് സുഹൈലുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സി.ഐ തിങ്കളാഴ്ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സി.ഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌.

ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.

'പപ്പാ, ചാച്ചാ നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയില്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ചയാൾ എന്നെ പറ്റി പറയുന്നത് കേൾക്കാൻ ശക്തിയില്ല.' -ഇങ്ങിനെയാണ് മൂഫിയയുടെ ആതമഹത്യാ കുറിപ്പ് തുടങ്ങുന്നത്. സി.ഐക്കെതിരെ നടപടി വേണമെന്നും ഭർത്താവ് സുഹൈലും പിതാവും മാതാവും ക്രിമിനലുകളാണെന്നും പരമാവധി ശിക്ഷ ലഭിക്കണമെന്നുമാണ് അവസാനത്തെ ആഗ്രഹമെന്നും മൂഫിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

എന്നാൽ, പൊലീസ് ആരോപണം പൂർണമായും നിഷേധിച്ചു. യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതോടെ അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഗാർഹിക പീഡനത്തിന് ഭർതൃകുടുംബത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്. 

Tags:    
News Summary - woman committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.